ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് തിരികെ എത്തിയ പണം ബാങ്കുകള്‍ പെരുപ്പിച്ച് കാണിച്ചുവെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. നോട്ട് പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പാലര്‍മെന്റ് സമിതിക്ക് ഉറപ്പ് നല്കി.
അമ്പത് ദിവസമാണ് ആദ്യം റിസര്‍വ് ബാങ്ക് പറഞ്ഞിരുന്നത്. ഇപ്പോള്‍ എഴുപതി ദിവസമായി. ഈ കാലയളവിനുള്ളില്‍ കാര്യങ്ങള്‍ ഏതാണ്ട് സാധാരണ നിലയിലായിട്ടുണ്ട്. നഗര മേഖലകളിലുള്ള പ്രശ്നങ്ങള്‍ ഏതാണ്ട് പരിഹരിക്കാന്‍ കഴിഞ്ഞു. ഗ്രാമങ്ങളിലും ഏകദേശം ഭൂരിഭാഗം മേഖലകളിലും പണം എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. വളരെ വേഗം പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും.
2016 ജനുവരി മുതലാണ് നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയത്. നവംബറില്‍ ഇക്കാര്യം പ്രഖ്യാപിക്കുന്നതുവരെ രഹസ്യമാക്കി വച്ചു. ധനകാര്യ പരിശോധന വിഭാഗവും ആദായനികുതി വകുപ്പും നടത്തിയ പരിശോധനയില്‍ പല ഗുരുതര ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം വേണമെന്ന് ഇവര്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഊര്‍ജിത് പട്ടേല്‍ അറിയിച്ചു.
ചില ബാങ്കുകള്‍ അവരുടെ രജിസ്റ്ററുകളില്‍ കൂടുതല്‍ പണം എത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. സഹകരണ ബാങ്കുകളിലും ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ഇതെല്ലാം പരിശോധിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: