ന്യൂദല്‍ഹി: വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്കിന്റെയും ഇയാളുടെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെയും 78 ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഐഎ നിരീക്ഷിക്കുന്നു. വിദേശത്തു നിന്നു എത്ര പണം ലഭിച്ചു, അത് എന്തു ചെയ്തു തുടങ്ങിയ വിവരങ്ങളാണ് അന്വേഷിക്കുന്നത്. ഈ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ നല്കാന് വിവിധ ബാങ്കുകളോട് എന്‍ഐഎ ആവശ്യപ്പെട്ടിട്ടുണ്ട്.
നായിക്കിന് മഹാരാഷ്ട്രയില്‍ 37 വസ്തുവകകളുണ്ട്. ഇവയില്‍ 25 എണ്ണം മുബൈയിലെ ഫ്ളാറ്റുകളാണ്. നായിക്കിന്റെ സ്വത്ത് നൂറു കോടി വരുമെന്നാണ് സൂചന. റെയ്ഡുകളില് എന്‍ഐഎ 14000 ടേപ്പുകളും പിടിച്ചെടുത്തിരുന്നു. യുഎപിഎ ചുമത്ത് ഐആര്‍ എഫിന് കേന്ദ്രം അഞ്ചു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. നായിക്കിനും ഐആര്‍എഫിനും പൂനെയിലും സോളാപ്പൂരിലും വസ്തുവകകളുണ്ട്.
അതേസമയം സൗദിയില്‍ ഒളിവില്‍ കഴിയുന്ന നായിക്കിനെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ വിളിച്ചുവരുത്തിയേക്കും. നായിക്കിന്റെ പീസ്ടിവിക്കും ഐആര്‍എഫിനും വിദേശത്തു നിന്ന് വന്‍തോതില്‍ പണം വരുന്നതായി എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: