ന്യൂദല്‍ഹി: ദല്‍ഹി പോലീസ് കമ്മീഷണറായ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ അലോക് കുമാര്‍ വര്‍മ്മ സിബിഐ മേധാവിയായി. കഴിഞ്ഞ മാസം രണ്ടിന് അനില്‍ സിന്‍ഹ വിരമിച്ച ഒഴിവിലാണ് വര്‍മയുടെ നിയമനം. സിബിഐയുടെ 27ാമത് തലവനാണ്.്രണ്ട് വര്‍ഷത്തേക്കാണ് നിയമനം.
അരുണാചല്‍പ്രദേശ്, ഗോവ, മിസോറം, കേന്ദ്രഭരണപ്രദേശ കേഡറിലെ ഉദ്യോഗസ്ഥനാണ്.
മുപ്പത്താറു കൊല്ലത്തെ സേവനത്തിനിടെ ആദ്യമായാണ് സിബിഐയില്‍ എത്തുന്നത്. വിജിലന്‍സ് വകുപ്പിലെ പ്രവൃത്തി പരിചയമാണ് തുണയായത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറും ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ഇദ്ദേഹത്തിന്റെ നിയമനത്തെ പിന്തുണച്ചു.
മുന്‍ സിബിഐ ഓഫീസര്‍ ആര്.കെ.ദത്തയെ നിയമിക്കാനായിരുന്നു കോണ്‍ഗ്രസിന് താത്പര്യം. പതിനേഴ് വര്‍ഷമായി ദത്ത സിബിഐയില്‍ ജോലി ചെയ്യുന്നുണ്ടെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
വര്‍മ ജൂലൈയില്‍ വിരമിക്കാനിരിക്കെയാണ് നിയമനം. തിഹാര്‍ ജയില്‍ മേധാവിയടക്കം ഇതുവരെ 24 പദവികള്‍ വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: