ഹൈദരാബാദ്: നികുതി വെട്ടിപ്പ് നടത്തിയ തെലുങ്കാന രാഷ്ട്രീയ സമിതി (ടിആര്‍എസ്) എംഎല്‍എ എസ്. രാജേന്ദ്രര്‍ റെഡ്ഡിക്കെതിരെ ആദായ നികുതി വകുപ്പ് നിയമനടപടികള്‍ ആരംഭിച്ചു.
സ്വത്തുസംബന്ധിച്ച് തെറ്റായ വിവിരങ്ങള്‍ നല്കി നികുതി വെട്ടിച്ചതിനാണ് കേസ്. ഇയാള്‍ക്ക് 500 കോടിയുടെ ആസ്ഥികളുണ്ടെന്ന് ആദയനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 2015 ഡിസംബറില്‍ ആദായനികുതി വകുപ്പിന്റെ ബെംഗളുരു സംഘം റെഡ്ഡിയുടെ വിദ്യാഭാസ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതോടെയാണ് അനധികൃത സ്വത്ത് സംബന്ധിച്ച് വിവരം ലഭിച്ചത്.
കഴിഞ്ഞ നവംബറില്‍ ആദായനികുതി വകുപ്പ് റെഡിക്കെതിരേ കര്‍ണാടകത്തിലെ റെയ്ച്ചൂര്‍ കോടതിയില്‍ കേസ് ഫയല്‍ ചെ്തിരുന്നു. കഴിഞ്ഞ മാസം ഇയാള്‍ക്ക് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു.
തെലുങ്കാനയിലെ മഹ്ബൂബ് നഗറിലെ നാരായണ്പെട്ട് നിമസഭാ മണ്ഡലത്തില്‍ നിന്നുളള എം.എല്‍.എയാണ് എസ്. രാജേന്ദ്ര റെഡ്ഡി. തെലുങ്ക് ദേശം പാര്‍ട്ടിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം രാജിവെച്ചാണ് ഇയാള്‍ ടിആര്‍എസില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: