തൊടുപുഴ: മുട്ടം പോളീ ടെക്നിക്കില്‍ നടന്ന അക്രമത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട എസ് എഫ് ഐ പ്രവര്‍ത്തകരെ സംരക്ഷിക്കുവാനുള്ള പോലീസ് നീക്കം വിവാദമാകുന്നു. പോലീസ് ജീപ്പ് അടിച്ച് തകര്‍ക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഡ്രൈവര്‍ ദീപു, സിവില്‍ പോലീസ് ഓഫീസര്‍ സുമേഷ് എന്നിവരെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത എസ്എഫ്ഐ ക്രമിനലുകളെയാണ് സമ്മര്‍ദ്ദത്തിന് വഴങ്ങി അറസ്റ്റ് ചെയ്യുവാന്‍ പോലീസ് മടിക്കുന്നത്.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവങ്ങളുടെ തുടക്കം.പോളീടെക്നിക്കില്‍ ആര്‍ട്സ് ഡേയുടെ മറവില്‍ എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ വ്യാപകമായ അക്രമം അഴിച്ചുവിടുകയായിരുന്നു.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മുട്ടം പോലീസിനെ കാമ്പസിനുള്ളില്‍ ബന്തവസ്സ് ആക്കിയതിനു ശേഷമാണ് പോലീസ് ജീപ്പ് അടിച്ചു തകര്‍ത്തത്.അഭിജിത്ത്,ശ്രീകാന്ത്, വിഷ്ണു, മാര്‍ത്താണ്ഡന്‍, അനന്തു, അരുണ്‍ എന്നീ എസ് എഫ് ഐ നേതാക്കളുടെ നേതൃത്വത്തിലാണ് അക്രമം അരങ്ങേറിയത്. പോലീസ് വാഹനം തകര്‍ത്തും പോലീസുകാരെ അക്രമിച്ചും എസ് എഫ് ഐ കാര്‍ അഴിഞ്ഞാടിയിട്ടും നടപടിയെടുക്കാനാവാതെ കുഴങ്ങുകയാണ് പോലീസ്.
സംഭവം പോലീസിന് വലിയ നാണകേട് ഉണ്ടാക്കിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് തമ്മില്‍ തല്ലുന്നുവെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചതനുസരിച്ചാണ് പോലീസ് ക്യാമ്പസില്‍ എത്തിയത്.പോലീസ് സേനയെ ആകെ കളിയാക്കുന്ന രീതിയില്‍ തല്ലിതകര്‍ത്ത പോലീസ് ജീപ്പിന് മുകളില്‍ കയറി വിദ്യാര്‍ത്ഥികള്‍ നൃത്തം ചെയ്തിട്ടും ഒരാളെ പോലും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് പോലീസിന്റെ വീഴ്ചയാണ്. വ്യാപകമായ അക്രമം നടത്തിയതിനു ശേഷം പോലീസ് പീഡിപ്പിക്കുന്നു വെന്ന് ആരോപിച്ച് എസ് എഫ് ഐ ഇന്നലെ മുട്ടത്ത് പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തിയിരുന്നു. ഇതിനു മുമ്പും മുട്ടത്തെ കലാലയങ്ങള്‍ കേന്ദ്രീകരിച്ച് സംഘര്‍ഷം ഉണ്ടാകുന്ന സമയത്തും ശക്തമായ നടപടി പോലീസ് സ്വീകരിച്ചിരുന്നില്ല .ഇതാണ് അടിക്കടി സംഘര്‍ഷമുണ്ടാക്കുവാന്‍ കാരണം.പോലീസിന് നേരേ അതിക്രമം ഉണ്ടായിട്ടും ഫലപ്രദമായി ഇടപെടുവാന്‍ കഴിയാത്തത് മുട്ടത്തെ വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ക്ക് അറുതിയില്ലായെന്നതിന്റെ സൂചനയാണ്.എസ് എഫ് ഐ നിരന്തരം നടത്തുന്ന അക്രമത്തിന് ഇപ്പോള്‍ പോലീസും വിധേയരായിട്ടും ശക്തമായ നടപടിയെടുക്കാത്തതില്‍ നാട്ടുകാര്‍ അമര്‍ഷത്തിലാണ്.
സിപിഎം നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് ആക്രമിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ എസ്എഫ്ഐക്കാര്‍ ആശുപത്രിയില്‍ കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: