ചെറുതോണി : ആള്‍ത്താമസമില്ലാത്ത തോട്ടത്തില്‍ നിന്നും പച്ചക്കുരുമുളക് മോഷ്ടിച്ച കേസില്‍ രണ്ടുപേരെ കരിമണല്‍ പോലീസ് അറസ്റ്റുചെയ്തു. പെരുമ്പാവൂര്‍ വെസ്റ്റ് വെങ്ങോല സ്വദേശി ശ്രീനിവാസില്‍ വിഷ്ണുരാജ് (23) അടിമാലി മച്ചിപ്ലാവ് ആദിവാസി കോളനിയില്‍ താമസിക്കുന്ന മോഹനന് (39) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ചെറുതോണി കെഎസ്ഇബി കോളനിയില്‍ താമസിക്കുന്ന വേലിപ്ലാക്കല്‍ ജോണ്‍സന്റെ കൂടക്കല്ലിലുള്ള സ്ഥലത്തുനിന്നും രാത്രി കുരുമുളക് പറിച്ച് വിറ്റ കേസിലാണ് പ്രതികള്‍ പിടിയിലായത്. കായ്ഫലമുണ്ടായിരുന്ന 80 കുരുമുളക് ചെടിയില്‍ നിന്ന് 200 കിലോ കുരുമുളക് പറിച്ച് കടത്തുകയായിരുന്നു. ഒരു പ്രതി ഒളിവിലാണ്. പ്രതികള്‍ ചേര്‍ന്ന് 10 കൊടികള്‍ വെട്ടി നശിപ്പിക്കുകയും ചെയ്തു. മോഷണം നടത്തിയ കുരുമുളക് അടിമാലി, കോതമംഗലം എന്നിവിടങ്ങളിലെ മലഞ്ചരക്കുകടകളില്‍ വില്‍പ്പന നടത്തിയിരുന്നത് പോലീസ് കണ്ടെടുത്തു.
മോഷണം നടന്ന് മൂന്ന് ദിവസത്തിനുള്ളില്‍ പ്രതികളെ പിടിക്കാന്‍ കഴിഞ്ഞതായി പോലീസ് പറഞ്ഞു. കഞ്ഞിക്കുഴി സിഐ വര്‍ഗീസ് അലക്സാണ്ടറുടെ നിര്‍ദ്ദേശപ്രകാരം കരിമണല്‍ എസ്ഐ വിനോദ് കുമാര്‍, അഡീഷണല്‍ എസ്ഐമാരായ കെ എ അലിന്, പത്മകുമാര്‍, എഎസ്ഐ അശോകന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാബു, സജി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: