മാവേലിക്കര: താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയില്‍ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടു സസ്പെന്‍ഷനിലായ മൂന്നു ജീവനക്കാരുള്‍പ്പെടെ 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
തഴക്കര ശാഖ മാനേജര്‍ ജ്യോതി മധു, കാഷിയര്മാരായ ബിന്ദു ജി.നായര്‍, കുട്ടിസീമശിവം, ബാങ്ക് ഭരണ സമിതി, ബാങ്ക് സെക്രട്ടറി അന്നമ്മ മാത്യു എന്നിവരെ പ്രതികളാക്കിയാണു കേസ്.
28.23 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടു തഴക്കര ശാഖയില്‍ നടന്നിട്ടുണ്ടെന്നു ജോയിന്റ് റജിസ്ട്രാര്‍ എസ്പിക്കു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിക്ഷേപം, സ്വര്‍ണ്ണ പണയം, ചിട്ടി, സാധാരണ വായ്പകള്‍, ബിസിനസ്സ് ലോണുകള്‍, സ്വാശ്രയ വായ്പകള്നിന്നുള്ള വായ്പ ഇനങ്ങളിലാണ് 28.23 കോടിയുടെ ക്രമക്കേട് നടന്നതായി പറയുന്നത്.
ഒരു വ്യക്തിയുടെ അക്കൗണ്ടില്‍ 23 കോടി രൂപയോളം നിക്ഷേപിച്ചതായും അന്വേഷണത്തില്‍ ഇന്നലെ കണ്ടെത്തി. തന്റെ അക്കൗണ്ടില്‍ വെറും 77 രൂപ മാത്രമാണുള്ളതെന്നു ഈ വ്യക്തി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്കി. എന്നാല്‍ ഇക്കാര്യം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല.
സസ്പെന്‍ഷനിലുള്ള ജീവനക്കാര്‍, ക്രമക്കേടിനു കാരണക്കാരായ ബാങ്ക് ഭരണ സമിതി, സെക്രട്ടറി എന്നിവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മാവേലിക്കര എസ്ഐ ഇന്നലെ കേസ് റജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: