ചെങ്ങന്നുര്‍: രക്ഷിതാക്കളും നാട്ടുകാരും ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദമാണ് കുട്ടികളില്‍ ലഹരിയുടെ ഉപയോഗത്തിനു കാരണമാകുന്നതെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് ഐപിഎസ് പറഞ്ഞു. ചെങ്ങന്നൂര്‍ ഫെസ്റ്റിനൊടനുബന്ധിച്ച് താലൂക്കിലെ മികച്ച ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളില്‍ ലഹരി ഉപയോഗം കൂടിയതോടെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി ഉല്പന്നങ്ങളുടെ വില്പന നടക്കുന്നു ണ്ട്. ഇത് പൂര്‍ണ്ണമായി തടയാന്‍ പോലീസിനും എക്സൈസിനും കഴിയില്ല.
അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടായ സഹകരണം കൊണ്ടുമാത്രമേ ഇത് നിര്‍ത്തലാക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് നളന്ദാ ഗോപാലകൃഷ്ണന് നായര്‍ അദ്ധ്യക്ഷത വഹിച്ചു.
താലൂക്കിലെ മികച്ച ഉദ്യോഗസ്ഥരായ ചെങ്ങന്നുര്‍ വില്ലേജ് ഓഫീസര്‍ ജോബിന് കെ ജോര്‍ജ്.വെണ്മണി പോലീസ് സ്റ്റേഷനിലെ എഎസ്ഐ. എം കെ അജിത്കുമാര്‍, ചെങ്ങന്നൂര്‍ ഗവ.ജില്ലാ ആശുപത്രി ഹെഡ് നഴ്സ് സി.സിലി, ചെങ്ങന്നുര്‍ കൃഷി അസിസ്റ്റന്റ് രജനി, വെണ്മണി ജെ ‘ബിഎസ് ഹെഡ്മിസ്ട്രസ് പുഷ്പ,ചെങ്ങന്നുര്‍ സപ്ലൈ ഓഫീസ് സൂപ്രണ്ട് അഭിലാഷ് ,തപാല്‍ വകുപ്പ് ഉദ്യോഗസ്ഥന് കെ.ഡി. പ്രസാദ് കുമാര്‍, ഫയര്‍ മാന്‍ സുജിന്‍ എം.കെ, എക്സൈസ് എസ്ഐ വി.ജെ. റോയി ‘എന്നിവരെ ഉപഹാരം നല്കി ആദരിച്ചു. പി.എം.തോമസ്, ടോം മുരിക്കും മൂട്ടില്,ഡി.വിനോദ് കുമാര്‍,വി.വി.അജയന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: