പിറവം: പാവങ്ങളെ കൊന്നൊടുക്കുന്ന പിണറായി സര്‍ക്കാരിന്റെ കാട്ടാളഭരണം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പാവപ്പെട്ട കുടുംബങ്ങളില്‍പെട്ട പതിനൊന്ന് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെയാണ് സിപിഎം ഗുണ്ടകള്‍ കൊന്നൊടുക്കിയത്. പിറവത്ത് മാര്‍ക്സിസ്റ്റ്, ഡിവൈഎഫ്ഐ ആക്രമികള്‍ തല്ലിത്തകര്‍ത്ത ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവങ്ങളുടെ പാര്‍ട്ടിയെന്ന് പറഞ്ഞുനടന്ന സിപിഎം ഇന്ന് കൂലിപ്പണിക്കാരായ സാധാരണക്കാരെ ഉന്മൂലനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായിയുടെ കിരാതഭരണം അവസാനിപ്പിക്കാന്‍ ജനകീയസമരം നടത്തേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പിറവം പാറേക്കുന്ന് ക്ഷേത്രത്തിനുസമീപം താമസിക്കുന്ന ആര്‍എസ്എസ് പ്രവര്ത്തകന് സതീഷിന്റെ വീട് ഒരുസംഘം സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടകള്‍ അടിച്ചുതകര്‍ത്തത്. ആര്‍എസ്എസ് സംഘപരിവാര്‍ സംഘടനകളുടെ കൊടിതോരണങ്ങളും കൊടിമരവും നശിപ്പിക്കുകയും ചെയ്തു.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ജില്ലാ ഉപാദ്ധ്യക്ഷന്‍ വി.എന്‍. വിജയന്, മദ്ധ്യമേഖല ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.എസ്. സത്യന്, ബിജെപി പിറവം നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്. ശ്രീകുമാര്‍, ജില്ലാ സമിതിയംഗങ്ങളായ ഷാജി കണ്ണന്‍കോട്ടില്‍, എം. ആശിഷ്, ഷീജപരമേശ്വരന്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.എസ്. അനില്‍കുമാര്‍, എം.എസ്. കൃഷ്ണകുമാര്‍, ബിജെപി കൗണ്‍സിലര്‍മാരായ ഉണ്ണിവല്ലയില്‍, സിജിസുകുമാരന്, സംസ്ഥാന സമിതിയംഗം രാജശേഖരമേനോന്‍, യുവമോര്‍ച്ച നേതാക്കളായ പി.എച്ച്. ശൈലേഷ്കുമാര്‍, ടി.കെ.പ്രശാന്ത്, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബിന്ദു സത്യന് എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: