കഴക്കൂട്ടം : വധശ്രമവും പിടിച്ചുപറിയും അടക്കം നിരവധി കേസുകളിലെ പ്രതികളായ മേനംകുളം വില്ലേജില്‍ സെന്റ് ആന്‍ഡ്രൂസ് ഷൈനി കോട്ടേജില്‍ പിഞ്ചു ജോണ്‍ ബോസ്കോ (33), മേനംകുളം സെന്റ് ആന്‍ഡ്രൂസ് ജ്യോതി നിലയം സ്കൂളിന് സമീപം ഷേര്‍ളി മന്ദിരത്തില്‍ വടിവേലു എന്ന ബെവന് മാത്യു എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തത്.
18ന് രാത്രി 9ന് സെന്റ് ആന്‍ഡ്രൂസ് പള്ളിക്ക് സമീപം വച്ച് ശ്രീകാര്യം സ്വദേശി ഏബള് കോശി വര്‍ഗ്ഗീസിന്റെ ബൈക്ക് തടഞ്ഞുനിര്‍ത്തി 13000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കുകയും ഏബിളിന്റെ സുഹൃത്ത് ആനന്ദ് മോഹന്റെ പോക്കറ്റില്‍ നിന്നും രൂപ പിടിച്ചുപറിക്കുകയും ചെയ്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ബെവന് മാത്യു 2015ല്‍ മേനകുളം സ്വദേശി ജെറി. ഡി. പേരേര എന്നയാളിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി ഏറുപടക്കം എറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസിലും 2016ല്‍ മേനംകുളം സമാധിക്ഷേത്രം കോമ്പൗണ്ടില്‍ നാടന്‍ ബോംബെറിയാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. പോത്തന്‍കോട്, കഠിനംകുളം സ്റ്റേഷനുകളില്‍ നിരവധി കേസുകളിലും ഇവര്‍ പ്രതികളാണ്.
കഴക്കൂട്ടം എസി എ പ്രമോദ്കുമാറിന്റെ നിര്‍ദ്ദേശാനുസരണം ടെക്നോപാര്‍ക്ക് കഴക്കൂട്ടം സിഐ എസ്. അജയ്കുമാര്‍, കഴക്കൂട്ടം എസ്എച്ച്ഒ ദീപിന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗോപാലകൃഷ്ണന്, പ്രസാദ്, മനു, മുകേഷ്, ശരത്, സുലൈമാന്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: