കുഴിത്തുറ: കുഴിത്തുറയില്‍ താമ്രപര്ണ്ണി നദിക്കു കുറുകെ നിര്‍മ്മാണം തുടങ്ങി പകുതി വഴിക്ക് നിറുത്തി പോയ ചപ്പാത്ത് തടയണയുടെ നിര്‍മ്മാണം പുനരാരംഭിച്ചു. നബാഡിന്റെ സാമ്പത്തിക സഹായത്തോടെ പൊതുമരാമത്ത് വകുപ്പ് 2016 ഫെബ്രവരി മാസം 22നാണ് നിലവിലുണ്ടായിരുന്ന അമ്പതു വര്‍ഷത്തോളം പഴക്കമേറിയ ചപ്പാത്ത് പൊളിച്ചുമാറ്റി തടയണയുടെ നിര്‍മ്മാണം തുടങ്ങിയത്. 5.97 കോടി രൂപയ്ക്കാണ് നിര്‍മ്മാണ കരാര്‍ നല്‍കിയത്. നിര്‍മ്മാണം തുടങ്ങി ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ കര്‍ക്കിടക വാവ് കാലത്ത് നിര്‍മ്മാണം നിറുത്തിവെച്ച് കരാറുകാരന് മുങ്ങി. ഇതു കാരണം കര്‍ക്കിടക വാവിന് താമ്രപര്‍ണ്ണിയില്‍ ബലിതര്‍പ്പണത്തിനെത്തിയ ആയിരങ്ങളാണ് നദിക്ക് അക്കരെയും ഇക്കരെയും എത്താന്‍ സാധിക്കാതെ ദുരിതമനുഭവിച്ചത്. നിലവിലുണ്ടായിരുന്ന ചപ്പാത്ത് പൊളിച്ചതിനെ തുടര്‍ന്ന് നദിയിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞതു കാരണം നിരവധി പഞ്ചായത്തുകളിലെ ജനങ്ങളുടെ കുടിവെള്ളവും മുടങ്ങി. ഇതിനെ തുടര്‍ന്നാണ് ബിജെപി നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടയണ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് സമര പരിപാടികള്‍ നടത്തിയത്. അധികൃതര്‍ നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ കരാറുകാരന് നിര്‍മ്മാണം പുനരാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: