കൊല്‍ക്കത്ത: ഇടതുപക്ഷ സര്‍ക്കാരിനെക്കാള്‍ വളരെ ക്രൂരമായിട്ടാണ് പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാര്‍ പെരുമാറിയതെന്ന് ഇസ്ലാമിക ഭീകരരുടെ ഭീഷണിമൂലം ഇന്ത്യയില്‍ അഭയം തേടേണ്ടിവന്ന പ്രമുഖ എഴുത്തുകാരി തസ്ലീമ നസ്രീന്.
മമതയുടെ ഭരണത്തില്‍ ബംഗാളിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. തന്റെ മടങ്ങി വരവിന് മമത അവസരമൊരുക്കുമെന്നാണ് വിചാരിച്ചത്. എന്നാല്‍ അത് തെറ്റാണെന്ന് തെളിഞ്ഞു. ഇടതുപക്ഷ സര്‍ക്കാരിനെക്കാള്‍ വളരെ ക്രൂരമായിരുന്നു മമതാ സര്‍ക്കാരില്‍ നിന്നുള്ള അനുഭവമെന്നും അവര്‍ പറഞ്ഞു. ന്യുദല്ഹിയില് വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു തസ്ലീമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: