കണ്ണൂര്‍: തലശ്ശേരി ധര്‍മ്മടത്ത് ബിജെപി പ്രവര്ത്തകന് സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്പോലീസ് പിടികൂടിയവര്‍ വര്‍ഷങ്ങളായി ധര്‍മ്മടം നിയോജക മണ്ഡലത്തിലെ സജീവ സിപിഎം പ്രവര്‍ത്തകരാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ പിണറായി വിജയന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടച്ചവരാണ് അറസ്റ്റിലായവര്‍. തെരഞ്ഞെടുപ്പില്‍ ബൂത്തിലിരിക്കുന്നതുള്പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയതും ഇതേ സംഘമാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ധര്‍മ്മടം പഞ്ചായത്തില്‍ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഇതേ സംഘം തന്നെയാണ്. കേസില്‍ പ്രതികളായ റോഹിന്, റിജേഷ് എന്നിവര്‍ ബിജെപി പ്രവര്ത്തകന് വിവേകിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ്. സിപിഎം സ്വാധീന മേഖലയില്‍ ബിജെപി സ്ഥാനാര്ത്തിയായി സന്തോഷ് മത്സരിച്ചപ്പോള്‍ തന്നെ ഇതേസംഘം നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം സന്തോഷിന്റെ മകന് നേരെയും ഭീഷണിയുണ്ടായിരുന്നു. അച്ഛന് ബിജെപി സ്ഥാനാര്‍ത്ഥിയായത് കണ്ട് മകനും ആ വഴിക്ക് പോകേണ്ടെന്നും തങ്ങളുടെ കൂടെ വന്നില്ലെങ്കില്‍ ജീവിക്കാനനുവദിക്കില്ലെന്നും സിപിഎം സംഘം നിരന്തരമായി ഭീഷണി മുഴക്കിയിരുന്നു. സിപിഎം നേതാക്കളുടെ ഉറ്റവരായ ഈ ക്രിമിനല്‍ സംഘമാണ് നിരപരാധിയായ സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ സംഘത്തിന്റെ അറസ്റ്റിനെയാണ് പ്രതികള്‍ സിപിഎമ്മുകാരല്ലെന്ന് പറഞ്ഞ് കോടിയേരിയും പി.ജയരാജനും അടക്കമുള്ളവര്‍ കൂടുതല്‍ അപഹാസ്യരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: