പാനൂര്‍: കണ്ണൂരിനെ കൊലക്കളമാക്കാന് ബിജെപി പ്രവര്‍ത്തകരെ സിപിഎം കൊന്നൊടുക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് കുറ്റപ്പെടുത്തി. ഭരണത്തിന്റെ ഹുങ്കില്‍ എന്തുമാകാമെന്നാണ് ധാരണ. ഇത് അവസാനിപ്പിക്കണം. ജനാധിപത്യ രീതിയില്‍ ഈ രാഷ്ട്രീയ അസഹിഷ്ണുതയ്ക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്താനാണ് ബിജെപി തീരുമാനമെന്നും സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കേരളജനത ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. വിളക്കോട്ടൂരില്‍ നടന്ന ബിജെപി കുടുംബസംഗമം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് സി.കെ.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജില്ലാ സെക്രട്ടറിമാരായ എന്‍.ഹരിദാസ്, വി.പി.സുരേന്ദ്രന്, കര്‍ഷകമോര്‍ച്ച ജില്ലാപ്രസിഡണ്ട് വി.പി.ബാലന് മാസ്റ്റര്‍, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി സി.പി.സംഗീത, കെ.കെ.ധനഞ്ജയന്, രാജേഷ് കൊച്ചിയങ്ങാടി, കെ.കെ.പത്മരാജന് മാസ്റ്റര്‍, എ.സജീവന് എന്നിവര്‍ പ്രസംഗിച്ചു. കുടുംബസംഗമം മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി ജയ സദാനന്ദന് ഉദ്ഘാടനം ചെയ്തു. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.പത്മരാജന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മോഹനന് മാനന്തേരി, സോഹന്‍ലാല്‍ ശര്‍മ്മ, അജയന് മീനോത്ത്, വി.പി.സുരേന്ദ്രന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് എ.പി.വസന്ത, പി.സബിത, എം.സുധീര്‍, കെ.കുഞ്ഞിക്കണ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: