ടോക്കിയോ: ലോകത്തെ ഞെട്ടിച്ച ആണവദുരന്തം നടന്ന ജപ്പാനിലെ അവസാനത്തെ ആണവനിലയം ഇന്നലെ അടച്ചുപൂട്ടി. ഹൊക്കൈഡോയിലെ ടോമരിയിലുള്ള ഹൊക്കൈഡോ ഇലക്ട്രിക് പവറിന്റെ നമ്പര്‍-3 എന്ന ആണവ നിലയമാണ് അടച്ചുപൂട്ടിയത്.
1970ലെ ആണവോര്‍ജ ദൗര്ലഭ്യത്തിനുശേഷം ജപ്പാന് ഇതുവരെ ആണവനിലയങ്ങള്‍ അടച്ചുപൂട്ടുകയോ, നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയോ ചെയ്തിട്ടില്ല. ഫുക്കുഷിമ ആണവനിലയത്തില്‍ നടന്ന അപകടത്തെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ ജപ്പാനെ പ്രേരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞവര്‍ഷമുണ്ടായ സുനാമിയുടെ താണ്ഡവത്തില്‍ ധാരാളം നഷ്ടങ്ങളും ആണവനിലയത്തിന്റെ സമീപത്ത് വസിക്കുന്ന ആളുകള്‍ക്ക് സ്വന്തം വീടുകള്‍ നഷ്ടമാവുകയും ഇപ്പോള്‍ തിരിച്ചുവരാന്‍ പറ്റാത്ത അവസ്ഥയുണ്ടായിരിക്കുകയാണ്.
കഴിഞ്ഞദിവസം രാത്രിയോടെ പ്രവര്‍ത്തനം നിലച്ച ആണവനിലയവും ജപ്പാനിലെ പ്രവര്‍ത്തനക്ഷമമായ 50 ആണവനിലയങ്ങളും ഭാവിയില്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. ഒഇസിഡി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ജപ്പാന് അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്.
മധ്യപടിഞ്ഞാറന്‍ ജപ്പാനിലെയും, ഒസാക്ക, കീറ്റോ, കോബ് തുടങ്ങിയ വ്യവസായിക നഗരങ്ങള്‍ക്കാവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കന്‍സായി ഇലക്ട്രിക് പവര്‍ നിലയത്തില്‍ കഴിഞ്ഞമാസം ചൂട് കാരണം ഉല്‍പ്പാദനത്തില്‍ 20 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതുമൂലം വാര്ഷികവരുമാനത്തില് മൂന്ന് ബില്യണ്‍ യുഎസ് ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: