കണ്ണൂര്‍: ഏഴോം-പട്ടുവം-ചെറുകുന്ന്-കണ്ണപുരം എന്നീ പഞ്ചായത്തുകളിലെ കൈപ്പാട് നെല്‍കൃഷി വികസനത്തിന്റെ ഭാഗമായി കൈപ്പാട് നിലങ്ങളില്‍ വെള്ളം കയറ്റിറക്കലുമായി ബന്ധപ്പെട്ട് ബണ്ട്, മഞ്ച എന്നിവയുടെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം 24ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിക്കും. കണ്ണപുരം കയറ്റീല്‍ വായനശാലക്ക് സമീപം ഉച്ചക്ക് 12ന് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, പീലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ.പി.ആര്.സുരേഷ്, നബാര്‍ഡ് എജിഎം എസ്.എസ്.നാഗേഷ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കൈപ്പാട് നെല്‍കൃഷി വികസനത്തിന് ഊന്നല്‍ നല്കി കൊണ്ട് ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് നാല് പഞ്ചായത്തുകളിലെയും കൈപ്പാട് നിലങ്ങളില്‍ വെള്ളം കയറ്റിറക്കലുമായി ബന്ധപ്പെട്ട് പത്ത് കോടിയിലധികം ചെലവഴിച്ച് ബണ്ട്, മഞ്ച എന്നിവ നിര്‍മിക്കുന്നത്.
കൈപ്പാടിന്റെ അടിസ്ഥാനവികസനത്തിനായി രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ പത്ത് കോടി രൂപയുടെ പദ്ധതി നബാര്‍ഡിന് കെഎല്‍ഡിസി സമര്‍പ്പിച്ച് അംഗീകാരം വാങ്ങേണ്ടതുണ്ട്. കാട്ടാമ്പള്ളി അടക്കമുള്ള എല്ലാ കൈപ്പാട് മേഖലകളെയും സമന്വയിപ്പിച്ച് കൊണ്ട് മലബാര്‍ കൈപ്പാട് ഫാര്‍മേഴ്സ് സൊസൈറ്റിയുടെ അപെക്സ് ബോഡിയായ കൈപാപ്പാട് ഏജന്‍സിയുടെ സര്‍ക്കാര്‍ അംഗീകാരവും അത് വഴി ജൈവനെല്ല് ഉല്പാദന വര്‍ദ്ധനവും അനുബന്ധമേഖലകളുടെ വികസനവും നടത്തുന്നതുമായി ബന്ധപ്പെട്ട് മന്ത്രിതല ചര്‍ച്ച നടന്നുകഴിഞ്ഞിരിക്കുകയാണ്. കൈപ്പാട് ചതുപ്പ് മേഖലയില്‍ യന്ത്രവല്കരണം, ജൈവ അരിമില്ല് സ്ഥാപിക്കല്‍, അഗ്രോസര്‍വീസ് സെന്റര്‍, മൃഗസംരക്ഷണം, മത്സ്യബന്ധനം, പച്ചക്കറി ഉത്പാദനം എന്നിവ ഉള്‍പ്പെടുത്തി കൈപ്പാടിന്റെ ജൈവവൈവിധ്യവല്കരണം എന്നിവ ലക്ഷ്യമാക്കി പീലിക്കോട് ഉത്തരമേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച പദ്ധതി അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും സംഘാടകര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ഒ.വി.നാരായണന്, കെ.വി.രാമകൃഷ്ണന്, കെ.പത്മനാഭന്, ടി.ദിനേശന്, വി.വി.ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: