കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്റെ ശരീരത്തിനേറ്റത് 51 മാരകമായ വെട്ടുകള്‍. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കാന്‍ രണ്ടരമണിക്കൂര്‍ എടുത്തു.ഏതാണ്ടെല്ലാ വെട്ടുകളും കഴുത്തിന് മുകളില്‍ . കൈകളില്‍ രണ്ട് മുറിവുകളാണുണ്ടായിരുന്നത്. ഇത് വെട്ട് തടുക്കുമ്പോഴായിരിക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പോലീസ് സര്ജന് ഡോ. തോമസ് ബാബുവിന്റെ മേല്‍ നോട്ടത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ സുജിത്ത് ശ്രീനിവാസന് ആണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
മറ്റു കൊലപാതകങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശരീരത്തിന്റെ ഭാഗങ്ങളില്‍ വലിയപരിക്കുകളില്ല.തലക്കേറ്റ നാല് വലിയ മുറിവുകളാണ് മരണകാരണമായത്. മുഖത്തിനേറ്റ മുറിവുകള്‍ കാരണം തുന്നിക്കെട്ടി അന്ത്യദര്‍ശനത്തിന് വെക്കാന്‍ തക്ക രീതിയിലാക്കാനാണ് ഏറെ സമയമെടുത്തത് വടിവാള്‍ ഉപയോഗിച്ചാകാം അക്രമിച്ചതെന്നും രക്തം വാര്‍ന്ന സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരിക്കാമന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. താമരശ്ശേരി സി.ഐ. ബിനുരാജ് ഇന്‍ക്വസ്റ്റ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: