മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സ്പിന്നര്‍മാരായ ആര്. അശ്വിനും രവീന്ദ്ര ജഡേജക്കും വിശ്രമം അനുവദിച്ചപ്പോള്‍ വെറ്ററന്‍ താരം അമിത് മിശ്ര, ജമ്മു കശ്മീര്‍ താരം പര്‍വേസ് റസൂല്‍ എന്നിവര്‍ പകരം ടീമില്‍ ഇടംപിടിച്ചു. വിരാട് കോഹ്ലി നായകന്. ആദ്യമായാണ് കോഹ്ലി ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റനാകുന്നത്. ബിസിസിഐ പ്രസ്താവനയിലൂടെയാണ് ടീമിനെ പ്രഖ്യാപിച്ചത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍. 26ന് കാണ്‍പൂരിലാണ് പരമ്പരയിലെ ആദ്യ മത്സരം. 29ന് നാഗ്പൂര്‍, ഫെബ്രുവരി 1ന് ബെംഗളൂരു എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങള്‍.
അശ്വിനും ജഡേജക്കും ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളിലും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. മൂന്നു മല്‍സരങ്ങളില്‍നിന്ന് ഏഴുവിക്കറ്റ് നേടാനേ ഇവര്‍ക്കായുള്ളൂ. തുടര്‍ച്ചയായുള്ള മല്‍സരങ്ങള്‍ ഇരുവരുടെയും പ്രകടനത്തെ ബാധിക്കുന്നുവെന്ന് വിലയിരുത്തിയാണ് വിശ്രമം അനുവദിക്കാനുള്ള തീരുമാനം. കാന്‍പൂര്‍, നാഗ്പൂര്‍, ബെംഗളൂരു എന്നിവിടങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുക.
ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ അഞ്ചാം ഏകദിനത്തിലാണ് അമിത് മിശ്ര അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്. അന്ന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ മിശ്രയുടെ മികവില്‍ ഇന്ത്യ വിജയം നേടിയിരുന്നു. പരമ്പരയിലാകെ 15 വിക്കറ്റുകള്‍ വീഴ്ത്തിയ മിശ്ര പരമ്പരയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം, ഇന്ത്യക്കായി ഒരു ഏകദിനം മാത്രം കളിച്ചിട്ടുള്ള താരമാണ് പര്‍വേസ് റസൂല്‍. 2014ല്‍ ബംഗ്ലദേശിനെതിരെ നടന്ന ഈ മത്സരത്തില്‍ 60 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ സന്നാഹമത്സരത്തില്‍ ഇന്ത്യ എ ടീമിനുവേണ്ടി മൂന്നു വിക്കറ്റെടുത്ത പ്രകടനമാണ് റസൂലിനെ ടീമിലെത്തിച്ചത്. ആദ്യമായാണ് പര്‍വേസ് ഇന്ത്യന്‍ ട്വന്റി 20 ടീമില്‍ ഇടംപിടിക്കുന്നത്. ലെഗ്സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
ടീം: കെ.എല്‍. രാഹുല്‍, മന്ദീപ് സിങ്, വിരാട് േകാഹ്ലി (ക്യാപ്റ്റന്‍), എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), യുവരാജ് സിങ്, സുരേഷ് റെയ്ന, റിഷഭ് പാന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അമിത് മിശ്ര, പര്‍വേസ് റസൂല്‍, യുസ്വേന്ദ്ര ചാഹല്‍, മനീഷ് പാണ്ഡെ, ജസ്പ്രീത് ബുംമ്റ, ഭുവനേശ്വര്‍കുമാര്‍, ആശിഷ് നെഹ്റ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: