പത്തനംതിട്ട: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഇന്ന് ഗവിസമരഭൂമി സന്ദര്‍ശിക്കും. ഭൂരഹിത ആദിവാസികള്‍ ഉള്‍പ്പടെയുള്ള ഗവി നിവാസികള്‍ക്ക് ഭൂമി അനുവദിക്കുക, മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗവി ഭൂസമരസമിതിയുടെ നേതൃത്വത്തിത്തിലാണ് പ്രക്ഷോഭം നടക്കുന്നത്.
17ന് കോട്ടയത്ത് നടന്ന ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ കേരളത്തില്‍ രണ്ടാം ഭൂപരിഷ്കരണത്തിന് ആഹ്വാനം നല്‍കിയിരുന്നു. കമ്മിറ്റി അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ കേരളത്തിലെ എല്ലാ ഭൂസമരങ്ങളെയും ഏകോപിപ്പിച്ച് ഭൂമിക്കുവേണ്ടി കാത്തിരിക്കുന്ന മൂന്ന് ലക്ഷത്തോളം കുടുംബങ്ങളുടെ പ്രശ്നപരിഹാരത്തിന് നേതൃത്വം നല്കുവാന് തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കുമ്മനത്തിന്റെ ഗവി സന്ദര്‍ശനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
പത്തനംതിട്ട ഗവി ഭൂമി സമരസമിതി നടത്തിയ ദിനരാത്ര സമരത്തില്‍ ബിജെപിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു. കേരളത്തിലെ എല്ലാ ഭൂസമരങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് രണ്ടാം ഭൂപരിഷ്കരണത്തിന് ആഹ്വാനം നല്കിയ ബിജെപി സമരത്തിന്റെ തുടക്കമായാണ് സംസ്ഥാന പ്രസിഡന്റിന്റെ ഗവി സന്ദര്‍ശനം. കുമ്മനത്തിന്റെ വരവിനെ ഗവി ഭൂമിസമരസമിതിയും ഗവിനിവാസികളും വലിയ പ്രതീക്ഷയോടും ആവേശത്തോടെയുമാണ് കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: