ന്യൂദല്‍ഹി: ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാന്‍ പാക് ഭീകര സംഘടനയായ ഐഎസ്ഐ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. വ്യാജമായി നിര്‍മ്മിച്ച അഫ്ഗാന് പാസ്പോര്ട്ടുകള് ഇതിനായി ഭീകരര്‍ക്ക് നല്‍കിയതായും മുന്നറിയിപ്പില്‍ പറയുന്നു.
അടുത്തയിടെ ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ രണ്ട് അഫ്ഗാനി യുവാക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് അധികൃതര്‍ക്ക് ഇങ്ങനെയൊരു വിവരം ലഭിച്ചത്. ഭീകരാക്രമണത്തിനായി അഫ്ഗാന് പൗരന്മാരെ ഐഎസ്ഐ പരിശീലിപ്പിച്ചുവരുന്നതായും റോ യ്ക്ക് ( റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) നേരത്തെ വിവരം ലഭിച്ചിരുന്നു.
മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍, അതിര്‍ത്തിയിലും രാജ്യ തലസ്ഥാനത്തും സുരക്ഷ കര്‍ശനമാക്കി. 40,000 പോലീസുകാരെ തലസ്ഥാനത്തു വിന്യസിച്ചിട്ടുണ്ട്. ഡ്രോണുകളും നിരീക്ഷണത്തിന് സജ്ജമാക്കിയിട്ടുണ്ട്.
തലസ്ഥാനത്തെ ഉയര്‍ന്ന കെട്ടിടങ്ങളില്‍ വിമാനവേധ തോക്കുകളുമായി സൈനികര്‍ ഏതു സാഹചര്യവും നേരിടാന്‍ തയ്യാറാണ്. ബുധനാഴ്ച തന്നെ ദല്‍ഹിയിലേക്കുള്ള അതിര്‍ത്തികളുടെ നിയന്ത്രണം സൈന്യം ഏറ്റെടുക്കും. ദല്‍ഹി പോലീസിനെയും സൈന്യത്തെയും കൂടാതെ പാരാമിലിട്ടറി വിഭാഗത്തെയും എന്‍എസ്ജി കമാന്‍ഡോകളെയും തലസ്ഥാനത്തു വിന്യസിച്ചിട്ടുണ്ടെന്ന് എസ്പിജി മേധാവി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: