ന്യൂദല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കാന്‍ യുഎഇ രാജകുമാരന് ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന് ഇന്ത്യയിലെത്തി. പതിവുകള്‍ തെറ്റിച്ച് രാജകുമാരനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ആലിംഗനം ചെയ്താണ് മോദി രാജകുമാരനെ വരവേറ്റത്. യുഎഇ സൈന്യത്തിന്റെ ഡപ്യൂട്ടി സുപ്രീം കമാണ്ടര്‍ കൂടിയായ രാജകുമാരന് മൂന്ന് ദിവസം ഇന്ത്യയിലുണ്ടാകും.
പ്രധാനമന്ത്രിയുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. തന്ത്രപ്രധാന മേഖലകളിലെ സഹകരണം ഉള്‍പ്പെടെ പതിനാറോളം കരാറുകളില്‍ ഇരുരാജ്യവും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷ. വ്യാപാരം, ഭീകരതക്കെതിരായ പോരാട്ടം, നിക്ഷേപം, പ്രതിരോധം എന്നീ മേഖലകളില്‍ വിശദമായ ചര്‍ച്ച നടക്കും. റിപ്പബ്ലിക് ദിന പരേഡില്‍ ഇത്തവണ അറബ് സൈനികരും മാര്‍ച്ച് ചെയ്യുന്നുണ്ട്. ആദ്യമായാണ് യുഎഇ സൈന്യം റിപ്പബ്ലിക് പരേഡില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: