കണ്ണൂര്‍: ഇടത് ഭരണത്തില്‍ സര്‍ക്കാര്‍,സഹകരണ മേഖലകളിലെ സ്പിന്നിംഗ് മില്ലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. മിക്കതിനും നാഥനില്ലാതായിട്ട് എട്ടുമാസമായി. ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്റെ കീഴില്‍ അഞ്ചും സഹകരണ മേഖലയില്‍ അഞ്ച് ജില്ലകളിലുമാണ് സ്പിന്നിംഗ് മില്ലുകള്‍ പ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍, തൃശൂര്‍, മലപ്പുറം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് സഹകരണ സ്പിന്നിംഗ് മില്ലുകള്‍. കോഴിക്കോട്ടെ മലബാര്‍ സ്പിന്നിംഗ്, മലപ്പുറം എടരിക്കോട്ടെ മില്‍, ചെങ്ങന്നൂരിലെ പ്രഭുറാം മില്‍സ്, കോഴിക്കോട് തിരുവണ്ണൂരിലെ കോട്ടണ്‍മില്‍, കോട്ടയം വേദഗിരിയിലെ മില്‍ എന്നിവയാണ് ടെക്സ്റ്റയില്‍സ് കോര്‍പ്പറേഷനു കീഴിലുള്ളവ.
മിക്ക മില്ലുകളും പ്രതിസന്ധിയിലാണ്. നൂറുകണക്കിന് തൊഴിലാളികളാണ് ഇവയി ലുള്ളത്. സാമ്പത്തിക പ്രതിസന്ധി കാരണം യഥാസമയം പരുത്തി ലഭിക്കുന്നില്ല. അ തിനാല്‍ പല മില്ലുകളും ഭാഗികമായാണ് പ്രവര്‍ത്തിക്കുന്നത്. ജിവനക്കാരുടെ തൊഴില്‍ദിനങ്ങള്‍ വെട്ടിക്കുറച്ചു. ലേഓഫ് ഏര്‍പ്പെടുത്തി. ടെക്സ്റ്റയില്‍സ് കോര്‍പ്പറേഷന്റെ കീഴിലുളളവ ഒരു മാസമായി പ്രവര്‍ത്തിക്കുന്നില്ല. മിക്കയിടത്തും യഥാസമയം ശമ്പളവും മറ്റും ലഭിക്കാത്തതിനാല്‍ തൊഴിലാളികള്‍ ദുരിതത്തിലാണ്. ഇടതുപക്ഷം അധികാരത്തിലെത്തിയ ശേഷം മിക്ക മില്ലുകള്‍ക്കും ചെയര്മാന്മാരോ ഡയറക്ടര്‍ ബോര്‍ഡോ ഇല്ല. എട്ടു മാസമായി ചെയര്മാന്മാരുടെ ഒഴിവുകള്‍ നികത്തിയിട്ടില്ല. നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സിപിഎം നേതാക്കളാരും തയ്യാറല്ല. കണ്ണൂര്‍ മില്ലിന്റെ ചെയര്‍മാനായി സിഐടിയു നേതാവ് കെ.പി.സഹദേവനെ നിയമിച്ചിരുന്നുവെങ്കിലും അദ്ദേഹം സ്ഥാനമേറ്റെടുത്തില്ല. സഹദേവന് പിന്നീട് ഹാന്‍ഡ്ലൂം ഡെവലപ്പ്മന്റ് കോര്പ്പറേഷന് ചെയര്‍മാനായി.
മുന്‍പ് പാര്‍ട്ടി നിശ്ചയിക്കുന്ന സ്ഥാനങ്ങള്‍ നേതാക്കള്‍ ഏറ്റെടുക്കുകയായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇഷ്ടമുളളത് ചോദിച്ചു വാങ്ങുന്നകയാണ്. തൊഴിലാളികള്‍ ജോലിയും കൂലിയും കുറയുമ്പോഴും എംഡിയുള്പ്പെടെയുളളവര് കാര്യമായ ജോലിയൊന്നും ചെയ്യാതെ ഓഫീസുകളിലെത്തി ഒപ്പിട്ട് ശമ്പളം കൃത്യമായി കൈപ്പറ്റുന്നതും തൊഴിലാളികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കോമളപുരം സ്പിന്നേഴ്സില്ഒന്നര കോടിയുടെ നൂല് നശിച്ചു
ആലപ്പുഴ: ടെക്സ്റ്റൈല്‍സ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കോമളപുരം സ്പിന്നേഴ്സ് അടഞ്ഞിട്ട് ഒന്നര മാസമായി. ഇവിടെ ഉറഞ്ഞു നശിച്ചത് ഒന്നര കോടിയുടെ ഒന്നാംതരം നൂലാണ്. ഡിസംബര്‍ എട്ടിനാണ് സ്ഥാപനം പൂട്ടിയത്.
117 തൊഴിലാളികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഭൂരിപക്ഷവും എഐടിയുസിക്കാര്‍.
അസംസ്കൃത വസ്തുക്കള്‍ വാങ്ങാന്‍ 15 കോടി രൂപ അടിയന്തരമായി അനുവദിക്കുമെന്ന് മന്ത്രിപ്രഖ്യാപിച്ചെങ്കിലും ഒന്നുമായില്ല. ഇവിടെ സൂക്ഷിച്ചിട്ടുള്ള നൂല് വില്ക്കാന് നടപടിയില്ല. എണ്ണൂറോളം ബാഗ് നൂല് മില്ലില്‍ സ്റ്റോക്കുണ്ട്. ഇതിന് ഒന്നരക്കോടി രൂപ വിലവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: