ന്യൂദല്‍ഹി: കാര്‍ഷിക മേഖലയെ നോട്ട് അസാധുവാക്കല്‍ ബാധിച്ചിട്ടില്ലെന്ന് സര്‍വ്വേ. ഒമ്പത് സംസ്ഥാനങ്ങളിലെ വില്ലേജ,് പഞ്ചായത്ത് തലവന്മാരുടെ ഇടയില്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.
ഇന്ത്യ വികസന ഫൗണ്ടേഷനിലെ സുഭാഷിസ് ഗംഗോപാധ്യായ, നിശാന്ത് ഛദ്ദ, ആര്‍ജിത് ദാസ് തുടങ്ങിയവരാണ് സര്‍വേ നടത്തിയത്. ഒമ്പത് സംസ്ഥാനങ്ങളിലായി നാല്പ്പത്തെട്ട് ജില്ലകളില്‍ സംഘം പഠനം നടത്തി.
ഈ മാസം പത്ത് മുതല്‍ ഇരുപത് വരെ, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാന്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പഠന വിധേയമാക്കിയത്.
റാബി വിളകള്‍ കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ 616.2 ലക്ഷം ഹെക്ടറുകളില്‍ വിത്ത് വിതച്ചു. കഴിഞ്ഞ കൊല്ലത്തേതിനെക്കാള് ആറ് ശതമാനം കൂടുതലാണിത്. കഴിഞ്ഞ വര്‍ഷത്തെ വിളവിനെ മഴയുടെ ദൗര്‍ലഭ്യം ഏറെ ബാധിച്ചു. സര്‍വേ നടത്തിയ പകുതി ഗ്രാമങ്ങളിലും റാബി വിള വര്‍ദ്ധിക്കുകയോ സ്ഥിരമായി നിലനില്‍ക്കുകയോ ആണ്.
വളം ഉപയോഗത്തെയും നോട്ട് അസാധുവാക്കല്‍ ബാധിച്ചിട്ടില്ല. ഭക്ഷ്യവില സൂചികയാണ് നോട്ട് അസാധുവാക്കലിന്റെ ഫലം അറിയാന്‍ സഹായിക്കുന്ന മറ്റൊരു ഘടകം. ഭക്ഷ്യവസ്തുക്കള്‍ക്ക് 1.3ശതമാനം വിലക്കയറ്റമുണ്ടായി. ഇത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കാര്‍ഷിക മേഖലയിലെ തൊഴിലാളികളുടെ ഉപയോഗം കൂടുകയോ സ്ഥിരത നിലനിര്‍ത്തുകയോ ചെയ്തിട്ടുളളതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: