തിരുവനന്തപുരം: ലോ അക്കാദമിയിൽ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ വിദ്യാര്‍ത്ഥി പീഡനത്തിനെതിരെയും ഭീഷണിയ്ക്കെതിരെയും കടുത്ത ശിക്ഷാ നടപടികള്‍ക്കെതിരെയും നിരാഹാര സമരം അനുഷ്ഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്കാര കമ്മിഷന് ചെയര്‍മാനുമായി വി.എസ് അച്യുതാനന്ദന്.
മാനേജുമെന്റ് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയാണ് വേണ്ടതെന്ന് വി.എസ് പറഞ്ഞു. ആവശ്യമുള്ളതിൽ കൂടുതൽ ഭൂമി കോളേജധികൃതർ കൈവശം വച്ചിട്ടുണ്ട്. അധികമുള്ള ഭൂമി സർക്കാർ തിരിച്ചെടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. സമരക്കാർക്കൊപ്പം 15 മിനിട്ടോളം ചെലവിട്ട് വി.എസ് വിദ്യാർത്ഥികളുടെ പരാതികൾ സശ്രദ്ധം കേട്ടു.
അതേസമയം, ഇന്ന് ക്ളാസുകൾ തുടങ്ങുമെന്ന് പ്രിൻസിപ്പൽ ലക്ഷ്മിനായർ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. കുക്കറി ഷോ അവതാരകയും സിപിഎം നേതാവും എംഎല്‍എയുമായ കോലിയക്കോട് കൃഷ്ണന്‍നായരുടെ ജ്യേഷ്ഠപുത്രിയുമാണ് ലക്ഷ്മി എന്‍.നായര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: