തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിലെ ഒന്നാം പ്രതി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനാണെന്ന് ജനം പറയുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന നയമാണ് വി.എസിന്റേതെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ നടന്ന ആര്.സി.പി (ബി)ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷിബു ബേബി ജോണ്‍.
മുയലിനൊപ്പം ഓടുകയും വേട്ടനായ്ക്കള്‍ക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന രീതിയാണ് വി.എസിന്റേതെന്നും ഷിബു പറഞ്ഞു. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് ആവേശത്തില്‍ നില്‍ക്കുമ്പോഴാണ് ആര്.എസ്.പി (ബി)യുടെ ജില്ലാസമ്മേളനം നെയ്യാറ്റിന്‍കരയില്‍ നടന്നത്. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി ഷിബു ബേബി ജോണ്‍ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിലൂന്നി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ കടന്നാക്രമിച്ചത്.
മന്ത്രി പ്രസംഗിച്ചു നില്ക്കുമ്പോള് തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശെല്‍വരാജ് വേദിയിലെത്തി. ശെല്‍വരാജും പരാമര്‍ശിച്ചത് ഒഞ്ചിയം സംഭവമായിരുന്നു. കോണ്‍ഗ്രസിലേക്ക് മാറാന്‍ തീരുമാനിച്ചതുകൊണ്ടാണ് തന്റെ ജീവന് രക്ഷപ്പെട്ടതെന്ന് ശെല്‍വരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: