തൊടുപുഴ: കണ്ണൂരിലെ സന്തോഷ് കൊലക്കേസില്‍ പ്രതികള്‍ ബിജെപിക്കാരാണെന്ന് പ്രചരിപ്പിക്കുന്ന മന്ത്രി മണിയെ പോലീസ് ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. പിടിയിലായ പ്രതികള്‍ സിപിഎമ്മുകാരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടും മന്ത്രിപദത്തിലിരിക്കുന്ന എം.എം മണി നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുകയാണ്. കൊലപാതകത്തെക്കുറിച്ച് മണിയുടെ പക്കല്‍ തെളിവുണ്ടെങ്കില്‍ അത് നല്കാന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭൂസമര സമ്പര്‍ക്ക യാത്രയുടെ ഭാഗമായി ഇടുക്കിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം.
ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്. ഇടുക്കി ജില്ലയില്‍ പരിസ്ഥിതി നാശം വരുത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുന്‍ ജില്ലാ പോലീസ് സൂപ്രണ്ട് കളക്ടര്‍ക്ക് നല്കിയ വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സൂപ്രണ്ടിനെ സ്ഥലംമാറ്റിയതെന്നും ജനപക്ഷത്ത് നില്ക്കുന്ന ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്ന നിലപാട് സര്‍ക്കാര്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നല്കാന് സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. ഭൂരഹിതരുടെ പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിനായി പൊതുസമര പരിപാടിക്ക് തുടക്കം കുറിയ്ക്കുന്നതിനുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കുമ്മനം പറഞ്ഞു.
ദളിത് പീഡനങ്ങളും, കൊലപാതകങ്ങളും ദിനംപ്രതി വര്‍ധിച്ചു വരികയാണ്. അക്രമ രാഷ്ര്ടീയം അതിന്റെ പാരമ്യതയില്‍ എത്തിയിരിക്കുന്നു. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന് ഭീകര മുഖമാണെന്നും അക്രമരാഷ്ര്ടീയം വര്‍ധിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ഇടുക്കിയുടെ സമഗ്രവികസനം ലക്ഷമാക്കി വിവിധ മേഖലയിലെ പ്രമുഖരെ ഉള്‍പ്പെടുത്തി തൊടുപുഴയില്‍ നടത്തിയ സെമിനാറിന് കുമ്മനം നേതൃത്വം നല്കി.
എം.ജി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. എ.വി. ജോര്‍ജ്ജ്, കോവില്‍മല രാജാവ് രാമന് രാജമന്നാന്, ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് തോമസ് മാഷ്, മുന്‍ സന്തോഷ് ട്രോഫിതാരം സലിംകുട്ടി, ഡോ. ജോണിക്കുട്ടി, അഡ്വ. സഞ്ജവന് മാധവന്, അഡ്വ. ജെയ്സ് ജോര്‍ജ്, അഡ്വ. കെ. പി. വേണുഗോപാല്‍, റജിത്ത് കുമാര്‍, മാധ്യമപ്രവര്ത്തകന് വി.ബി. രാജന്, ബിനു ജെ. കൈമള്‍, പി.എ. വേലുക്കുട്ടന്, കെ.എസ്. അജി, എസ്. പത്മഭൂഷണ്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: