തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുഭരണത്തിനു കീഴില്‍ തകര്‍ന്ന ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംഘം ഗവര്‍ണര്‍ക്ക് നിവേദനം നല്കി. അഖിലേന്ത്യാ ജനറല്‍സെക്രട്ടറി പി. മുരളീധര്‍റാവുവിന്റെ നേതൃത്വത്തിലാണ് ബിജെപി സംസ്ഥാനനേതാക്കള്‍ ഗവര്‍ണറെ കണ്ടത്.
ഒ. രാജഗോപാല്‍ എംഎല്‍എ, ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ജോര്‍ജ്ജ് കുര്യന്, ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്, സംഘടനാസെക്രട്ടറി എം. ഗണേശന്, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ എസ്. സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. കേരളത്തിലെ സമാധാനജീവിതത്തിന് സിപിഎം ഭീഷണിയായി മാറിയെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
രാഷ്ട്രീയ എതിരാളികള്‍ മാത്രമല്ല ദളിതുകളും സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളും വരെ സിപിഎം ഭരണത്തില്‍ സുരക്ഷിതരല്ലെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെയും മുന്‍ മുഖ്യമന്ത്രിയുടെയും മണ്ഡലത്തില്‍ അതിക്രമം വ്യാപകമാണ്.
സൈ്വര്യജീവിതം ഉറപ്പാക്കാന്‍ ഭരണഘടനാതലവനായ ഗവര്‍ണര്‍ ഇടപടെണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന നിലയെപ്പറ്റി ഗവര്‍ണര്‍ക്കും ആശങ്കയുണ്ടെന്ന് പിന്നീട് മാധ്യമങ്ങളെ കണ്ട നേതാക്കള്‍ വിശദീകരിച്ചു.
പരാതി അടിയന്തര നടപടിക്കായി മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: ബിജെപി ദേശീയ ജനറല്‍സെക്രട്ടറി പി. മുരളീധര്‍റാവുവിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം സമര്‍പ്പിച്ച പരാതി ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അടിയന്തര നടപടിക്കായി മുഖ്യമന്ത്രിക്ക് കൈമാറിയെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.
സംസ്ഥാനത്ത് പലയിടത്തായി സിപിഎം പ്രവര്‍ത്തകര്‍ ബി ജെപിക്കും മറ്റ് രാഷ്ട്രീയ എതിരാളികള്‍ക്കും സ്ത്രീകള്‍ക്കും ദളിതര്‍ക്കും എതിരെയുള്ള അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായി പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ വേണ്ട നടപടി ഉണ്ടാകുമെന്ന് ഗവര്‍ണര്‍ പ്രതിനിധിസംഘത്തിന് ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: