മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജില്‍ ഏഴ് അദ്ധ്യാപകരെ കാമ്പസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ എസ്എഫ്ഐ സമരം തുടരുന്നു. അദ്ധ്യാപകര്‍ക്ക് യോഗ്യതയില്ലെന്ന് ആരോപിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന സമരത്തിന് ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും എതിരാണ്.
12-ാം തീയതി ആരംഭിച്ച സമരത്തിന് പ്രിന്‍സിപ്പാളും സര്‍വകലാശാല അധികൃതരും മൗനാനുവാദം നല്‍കിയിരിക്കുകയാണെന്ന് അദ്ധ്യാപകര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഏഴ് അദ്ധ്യാപകരെയും പിന്തുണച്ച് മറ്റ് അദ്ധ്യാപകരും ക്ലാസുകള്‍ ബഹിഷ്ക്കരിച്ചതോടെ കോളേജിന്റെ പ്രവര്‍ത്തനം താറുമാറായി. അദ്ധ്യാപകരുടെ യോഗ്യത സംബന്ധിച്ച പരിശോധനകള്‍ നടത്തേണ്ടത് സര്‍വകലാശാലയാണ്. എന്നാല്‍ ചില വിദ്യാര്‍ത്ഥികള്‍ അനാവശ്യമായി സമരം തുടങ്ങുകയായിരുന്നു. വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ക്ക് അനര്‍ഹമായി ഹാജര്‍ നല്‍കാത്തതിന്റെ വിരോധമാണ് സമരത്തിനു കാരണം.
. യോഗ്യതയില്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് സര്വകലാശാലയാണെന്നിരിക്കെ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണ് ചിലര്‍. ഇന്റേണല്‍ മാര്‍ക്കിന്റെയും ഹാജര്‍നിലയുടെയും കാര്യത്തില്‍ ഇതിന് മുമ്പും കോളേജിനെതിരെ ആരോപണങ്ങളുണ്ടായിട്ടുണ്ട്. ഇതെല്ലാം സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കണമെന്നും എസ്എഫ്ഐയുടെ അനാവശ്യ സമരത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ധ്യാപകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെ.പി.അസീസ് ബാവ, എന്‍.കെ.ജിസി, സി.രതീഷ്, നിയാസ് തയ്യില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: