അടിമാലി: കൊന്നത്തടി പഞ്ചായത്തില്‍ ഫണ്ട് വിനിയോഗം സംബന്ധിച്ചുള്ള തര്‍ക്കം രൂക്ഷമായി. വൈസ് പ്രസിഡന്റ് ഡോണ സാന്റുവടക്കം 11 പേര് പ്രസിഡന്റ് മോഹനന് നായര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് 2016 സെപ്തംബറില്‍ ലോകബാങ്ക് കൊന്നത്തടി പഞ്ചായത്തിന് 4135012 രൂപയുടെ ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ പ്രസിഡന്ററ് പഞ്ചായത്ത് കമ്മറ്റിയെ വിവരം അറിയിയ്ക്കുകയോ, കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ തയ്യാറാവുകയോ ചെയ്തില്ല. രണ്ട് മാസത്തിന് ശേഷം 2016 ഡിസംബറില്‍ കമ്മറ്റി വിളിച്ച ചേര്‍ത്തു. പ്രസിഡന്റ് ഏകപക്ഷീയമായി മുനിയറയില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രി കെട്ടിടം നിര്‍മ്മിയ്ക്കുന്നതിന് ഫണ്ട് മാറ്റുകയാണെന്ന് കമ്മറ്റിയില്‍ പ്രഖ്യാപിച്ചു.
വാര്‍ഡ് തലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ചെലവഴിയ്ക്കണമെന്ന ഭൂരിപക്ഷ മെമ്പര്‍മാരുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ചട്ടങ്ങള്‍ മറികടന്ന് നിര്‍വഹണ ഉദ്യോഗസ്ഥനായി പഞ്ചായത്ത് സെക്രട്ടറിയെ വയ്ക്കാന്‍ പ്രസിഡന്റ് തീരുമാനമെടുത്തതോടെ പ്രതിപക്ഷത്തെയും, ഭരണപക്ഷത്തെ വൈസ് പ്രസിഡന്റ് അടക്കമുള്ള അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തി.
നിര്‍വഹണ ഉദ്യോഗസ്ഥനായി പഞ്ചായത്ത് എ ഇ യെ വയ്ക്കണമെന്ന ആവശ്യം നിരാകരിച്ച് കരാര്‍ നിര്മ്മിതികേന്ദ്രത്തെ ഏല്പ്പിയ്ക്കാനുള്ള നീക്കം ഭരണപക്ഷത്തുള്ള കേരള കോ
കാണ്‍ഗ്രസ് അംഗങ്ങളും എതിര്‍ത്തു. ജില്ലാ പഞ്ചായത്തില്‍ നിന്നുമുള്ള പിന്തുണയോടെ നടപടിയുമായി മുന്നോട്ടു പോകുന്നതിനിടെ എതിര്‍പ്പ് ശക്തമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്നപഞ്ചായത്ത് കമ്മറ്റിയില്‍ വൈസ് പ്രസിഡന്റ് ഡോണ സാന്റു, പ്രതിപക്ഷത്തുള്ള അഞ്ച് ഇടത് അംഗങ്ങള്‍, ബി.ജെ.പി സ്വതന്ത മെമ്പര്‍, കോണ്‍ഗ്രസ് വിമതയായി മത്സരിച്ചു ജയിച്ച അംഗമടക്കം 11 പേര് വിയോജനക്കുറിപ്പെഴുതിയതോടെ പ്രതിസന്ധി രൂക്ഷമായി.
കോണ്‍ഗ്രസിലെ രണ്ടു മെമ്പര്‍ മാരും പ്രസിഡന്റിന്റെ ഏകാധിപത്യപരമായ നടപടിക്കെതിരാണ്. ഫണ്ട് അനുവദിച്ച് 5 മാസമായിട്ടും വിനിയോഗക്കാര്യത്തില് പോലും തീരുമാനമെടുക്കാതെ ഭരണ സമിതി നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്നതില്‍ പ്രതിഷേധം ശക്തമാവുകയാണ്. മാര്‍ച്ച് 31ന് മുമ്പ് ഫണ്ട് വിനിയോഗം നടത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ലാപ്സാകുന്ന സ്ഥിതിയാണ്.
അഭിപ്രായ ഐക്യമില്ലായ്മയും, പ്രസിഡന്റിന്റെ ധിക്കാരവും, അപ്രമാദിത്വവും, ഭരണ സ്തഭനത്തിലെത്തിയിരിയ്ക്കുന്നതിനാല് ബുദ്ധിമുട്ടിലാവുന്നത് സാധാരണക്കാരായ ജനങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: