കൊച്ചി: ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കണമെന്ന് ബിസിസിഐയോട് അപേക്ഷിച്ച് എസ്. ശ്രീശാന്ത്. സ്കോട്ടിഷ് ലീഗില്‍ കളിക്കാന്‍ ബിസിസിഐ അനുമതി നിഷേധിച്ചതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ ശ്രീശാന്തിന്റെ അപേക്ഷ.
ഐപിഎല്‍ കോഴക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയിട്ടും ബോര്‍ഡ് നിലപാട് വ്യക്തമാക്കുന്നില്ല. കോടതി വിധി വന്നതു മുതല്‍ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഇ മെയില്‍ അയയ്ക്കുന്നു. എന്നാല്‍, മറുപടിയില്ല. കളിക്കുന്നതില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷേനോ, എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷനോ, കളിക്കുന്ന ക്ലബ്ബിനോ ബിസിസിഐയില്‍ നിന്ന് കത്തുകളൊന്നും ലഭിച്ചിട്ടില്ല. ക്രിക്കറ്റ് കളിക്കാന്‍ ദയവു ചെയ്ത് അനുവദിക്കണമെന്നും ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു. കളിക്കാനുള്ള അവസരത്തിന് പോരാട്ടം തുടരും. ചെറിയതെങ്കിലും അവസരം ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് വ്യക്തമാക്കി.
സ്കോട്ടിഷ് ലീഗില്‍ കളിക്കാന്‍ ശ്രീശാന്തിന് ഓഫര്‍ ലഭിച്ചിരുന്നു. അനുമതിക്കായി ബിസിസിഐയെ സമീപിച്ചുവെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് സത്യം എല്ലാവരും അറിയണമെന്ന മുഖവുരയോടെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: