വാഷിങ്ടണ്‍: ലോകത്തെ കരുത്തരായ രാജ്യങ്ങളില്‍ ഇന്ത്യക്ക് ആറാം സ്ഥാനം. അമേരിക്കയിലെ വിദേശകാര്യ മാഗസിനാണ് പട്ടിക തയ്യാറാക്കിയത്. 2017ലേക്ക് കടക്കുമ്പോഴുള്ള ലോക ശക്തികളെയാണ് മാസിക അടയാളപ്പെടുത്തിയിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടാമത് ചൈനയുമാണ്.
ലോകത്തെ വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും ജനസംഖ്യയില്‍ വലിയൊരു വിഭാഗത്തിന് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിയാമെന്നുമാണ് മാഗസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യയെ കുറിച്ച് പറയുന്നത്. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് മാഗസിന് ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്.
ലോകശക്തിയെന്ന നിലയില്‍ ശ്രദ്ധേയമായ നേട്ടമാണ് ഇന്ത്യ കൈവരിച്ചിട്ടുള്ളത്. സാമ്പത്തിക രംഗത്ത് പരിഷ്കാരങ്ങള്‍ നടത്തി കൂടുതല്‍ നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണ് ഇന്ത്യ. നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്ത് അഭ്യന്തര പ്രശ്നങ്ങല്‍ ഉണ്ടാക്കിയെങ്കിലും അവയെല്ലാം തരണം ചെയ്യ്ത് മുന്നേറാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അതിര്‍ത്തി പ്രശ്നങ്ങളെ ഫലപ്രദമായി നേരിടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രതിരോധ രംഗത്ത് കരുത്ത് നേടുകയും സൈന്യത്തെ ആധുനിക വല്ക്കരിക്കുകയും ചെയ്യ്തതിലൂടെ ശക്തമായ പ്രതിരോധവും ഏതു വന്‍ ശക്തികളെയും നേരിടുന്നതിലേക്കുള്ള സൈനിക ശേഷിയിലേക്കും മാറാനും ഇന്ത്യയ്ക്കായി. എട്ടു രാഷ്ട്രങ്ങളുടെ പട്ടികയില്‍ ജപ്പാന്, റഷ്യ, ജര്‍മനി എന്നിവരാണ് മൂന്നു മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍ ഉള്ളത്. ഇന്ത്യയ്ക്ക് പുറകിലായി ഇറാനും ഇസ്രായേലുമാണ് പട്ടികയില്‍ ഇടം നേടിയ മറ്റു രാജ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: