ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന് ഗുരെസ് സെക്ടറില്‍ സൈനിക ക്യാംപിലേക്ക് മഞ്ഞുമല ഇടിഞ്ഞ് മരിച്ച സൈനികരുടെ എണ്ണം 21 ആയി. ബുധനാഴ്ച രാത്രിയോടെയാണ് രണ്ടു തവണയായി ഹിമപാതമുണ്ടായത്.
ഒരു ജൂനിയര്‍ ഓഫീസര്‍ ഉള്‍പ്പെടെ ഏഴു സൈനികരെ കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ഏതാനും പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. പ്രതികൂല കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ച്ചയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസം.
മഞ്ഞുവീഴ്ച കഠിനമായതിനെത്തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ദേശീയപാത അടഞ്ഞ് കിടക്കുന്നു. ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും നിര്‍ത്തി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. പ്രദേശത്ത് മഞ്ഞു വീഴ്ച ഇനിയും നിലച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: