ഇടുക്കി: പൂപ്പാറയിലെ സിപിഎം നേതാവ് കെ.കെ. അലി കോട്ടക്കുഴിയുടെ ഭാര്യ സാജിറയുടെ പേരിലുള്ള 80 സെന്റ് വസ്തുവിന്റെ പട്ടയം റദ്ദാക്കി. ഏലപ്പട്ടയ വ്യവസ്ഥകള്‍ ലംഘിച്ച് നാല് നിലകളുള്ള റിസോര്‍ട്ട് നിര്മ്മിച്ചതിനെത്തുടര്ന്നാണിത്. ദേവികുളം ആര്‍ഡിഒയാണ് ഉത്തരവിറക്കിയത്. മാസങ്ങള്‍ക്ക് മുന്‍പ് എം.എം. മണിയും മൂന്നാര്‍ എംഎല്‍എ എസ്. രാജേന്ദ്രനും ചേര്‍ന്നാണ് ഈ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
അനധികൃത നിര്‍മ്മാണത്തില്‍ നിയമ നടപടി പുരോഗമിക്കുന്നതിനിടെയാണ് മണിയും രാജേന്ദ്രനും കെട്ടിടം ഉദ്ഘാടനത്തിനെത്തിയത്. പൂപ്പാറ-മൂന്നാര്‍ റൂട്ടിലെ കണ്ണായ സ്ഥലത്താണ് കെ.കെ. അലി ഏലപ്പാട്ടക്കരാര്‍ ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത്. റവന്യൂ വകുപ്പിന്റെ നടപടി മരവിപ്പിക്കാന്‍ മന്ത്രിതലത്തില്‍ നീക്കം നടത്തിയെങ്കിലും ദേവികുളം ആര്‍ഡിഒ ശക്തമായ നടപടി സ്വീകരിച്ചു. സാജിറയ്ക്ക് പട്ടയം ലഭിച്ചതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായും ആര്‍ഡിഒയുടെ റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: