ബാഴ്സലോണ: റയല്‍ സോസിഡാഡിനെ തകര്‍ത്ത് കരുത്തരായ ബാഴ്സലോണ തുടര്‍ച്ചയായ ഏഴാം തവണയും കോപ്പ ഡെല്‍ റേ (കിങ്സ് കപ്പ്) ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍. നൗകാമ്പില്‍ നടന്ന രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്സ സോസിഡാഡിനെ തകര്‍ത്തത്. ആദ്യപാദത്തില്‍ 1-0ന്റെ വിജയം നേടിയിരുന്ന ബാഴ്സലോണ ഇരുപാദങ്ങൡലുമായി 6-2ന്റെ ആധികാരിക വിജയം സ്വന്തമാക്കി.
രണ്ടാ പാദത്തില്‍ ഡെനിസ് സുവാരസ് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ലൂയി സുവാരസ്, ലയണ്‍ മെസ്സി, ആര്‍ദ തുറാന് എന്നിവരും ലക്ഷ്യം കണ്ടു. ഒരു ഗോളടിച്ച മെസ്സി മറ്റ് നാല് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. സോസിഡാഡിന്റെ ഗോളുകള്‍ ജിമെനസ് ലോപ്പസും സില്‍വയുമാണ് നേടിയത്.
ബാഴ്സക്ക് പുറമെ അത്ലറ്റികോ മാഡ്രിഡ്, സെല്‍റ്റ വീഗോ, അലാവെസ് ടീമുകളും സെമിയിലെത്തി. അതേസമയം കരുത്തരായ റയല്‍ മാഡ്രിഡ് പുറത്തായി. ആദ്യപാദത്തില്‍ സെല്‍റ്റയോട് 2-1ന് പരാജയപ്പെട്ട റയല്‍ രണ്ടാം പാദത്തില്‍ 2-2ന് സമനില വഴങ്ങി. ഇതോടെ ഇരുപാദങ്ങളിലുമായി 4-3ന്റെ വിജയത്തോടെ സെല്‍റ്റ അവസാന നാലിലേക്ക് കുതിച്ചു. റയല്‍ മാഡ്രിഡിന് വേണ്ടി 62-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും 90-ാം മിനിറ്റില്‍ ലൂക്കാസ് വാസ്ക്വെസും ലക്ഷ്യം കണ്ടു. ഒരു ഗോളിന്പിന്നിട്ടുനിന്നശേഷമായിരുന്നു റയല്‍ സമനില പിടിച്ചത്. 44-ാം മിനിറ്റില്‍ ഡാനിലോയുടെ സെല്‍ഫ് ഗോളാണ് റയലിനെ പിന്നിലാക്കിയത്. 85-ാം മിനിറ്റില്‍ ഡാനിയേല്‍ വാസ് സെല്‍റ്റയുടെ സമനില ഗോള്‍ നേടി.
ഐബറിനെതിരായ രണ്ടാം പാദത്തില്‍ അത്ലറ്റികോ മാഡ്രിഡ് 2-2ന് സമനില പാലിച്ചെങ്കിലും ആദ്യപാദത്തിലെ തകര്‍പ്പന്‍ വിജയത്തോടെ അത്ലറ്റികോയും അവസാന നാലിലേക്ക് മുന്നേറി. ആദ്യപാദത്തില്‍ 3-0നായിരുന്നു അത്ലറ്റികോയുടെ വിജയം. ഇരുപാദങ്ങളിലുമായി 5-2ന്റെ ജയമാണ് അവര്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: