പുതുക്കാട്: നെടുമ്പാള്‍ കോന്തിപുലം പാടശേഖരത്തില്‍ അറവുമാലിന്യം തള്ളാന്‍ ശ്രമം, നാട്ടുകാര്‍ തടഞ്ഞു. വാഹനവും മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളും പിടിയില്‍. െ്രെഡവര്‍ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 5.30ഓടെയായിരുന്നു സംഭവം. നാട്ടുകാരാണ് സംശയാസ്പദമായ സാഹചര്യത്തില്‍ വാഹനം കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ കക്കൂസ് മാലിന്യം ഉള്‍പ്പെടെ തള്ളുന്നതായി പരാതിയുണ്ട്. ഇതേത്തുടര്‍ന്നാണ് ഗ്രാമപ്പഞ്ചായത്തംഗം എ.എന്‍. പ്രശാന്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ നിരീക്ഷണത്തിനെത്തിയത്. കെഎല്‍ 45 എന്‍ 3986 നമ്പര്‍ വാഹനത്തില്‍ അറവു മാലിന്യങ്ങള്‍ ചാക്കുകളില്ക്കെട്ടിയ നിലയില്‍ നിറച്ചിരിക്കുകയായിരുന്നു.
നാട്ടുകാരെക്കണ്ട് െ്രെഡവര്‍ ഓടി രക്ഷപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടുകാര്‍ പിടികൂടി. അവരെക്കൊണ്ട് മാലിന്യങ്ങള്‍ തിരികെ വണ്ടിയില്‍ കയറ്റിച്ചു. പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പുതുക്കാട് സബ് ഇന്‍സ്പെക്ടര്‍ വി. സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇരിങ്ങാലക്കുട കോമ്പാറ പുതുക്കാടന്‍ വീട്ടില്‍ പി.വി. ബിനോയ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് പ്രതികള്‍ മാലിന്യം കടത്താന്‍ ഉപയോഗിച്ചിട്ടുള്ളത്. പറപ്പൂക്കര ഗ്രാമപ്പഞ്ചായത്തിലെയും ആരോഗ്യവകുപ്പിലെയും ജീവനക്കാര്‍ സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തി മേല്‍നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തു. ജില്ലാ പഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണന്, ബ്ലോക്ക് പഞ്ചായത്തംഗം വനജ ജയന്, ഗ്രാമപ്പഞ്ചായത്തംഗം അനില്‍ പുന്നയില്‍ എന്നിവരും സംഭവസ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: