കണ്ണൂര്‍: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ജില്ലാതല ഉദ്ഘാടനം 29 ന് രാവിലെ 8. 30 ന് ജില്ലാ ആശുപത്രിയില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിക്കും. സര്‍ക്കാര്‍ ആശുപത്രികള്‍, സിഎച്ച്സികള്‍, പിഎച്ച്സികള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍, സ്കൂളുകള്‍, സ്വകാര്യ ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളിലായി 1541 ബൂത്തുകള്‍ ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പു ജീവനക്കാര്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ വളണ്ടിയര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, സന്നദ്ധസംഘടനാപ്രതിനിധികള്‍ തുടങ്ങി പ്രത്യേക പരിശീലനം നേടിയ വളണ്ടിയര്‍മാരും സൂപ്പര്‍വൈസര്‍മാരും വാക്സിന് വിതരണത്തില്‍ പങ്കാളികളാകും. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ 56 ട്രാന്‍സിറ്റ് ബൂത്തുകളും 169 മൊബൈല്‍ ബൂത്തുകളും പ്രവര്‍ത്തിക്കും. കോര്പ്പറേഷന്നും മുന്‍സിപ്പാലിറ്റികള്‍ക്കും ആയി പ്രത്യേക കര്‍മ്മ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. ജില്ലയില്‍ 5 വയസ്സിനു താഴെയുള്ള 1,92,631 കുട്ടികളും അന്യസംസ്ഥാനക്കാരുടെ 982 കുട്ടികളും ഉണ്ടെന്നാണ് കണക്ക്.
ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ ആര്‍സിഎച്ച് ഓഫീസറുംപരിപാടിയുടെ മേല്‍നോട്ടം നിര്‍വ്വഹിക്കും. കൂടാതെ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ബ്ലോക്ക് തലത്തിലുള്ള മേല്‍നോട്ടത്തിന്റെ ചുമതലയുണ്ടാവും. സംസ്ഥാനതല നിരീക്ഷകര്‍ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും പരിപാടി വിജയകരമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തും. റോട്ടറി ഇന്റര്‍നാഷണല്‍, ഐഎംഎ, ഐഎപി തുടങ്ങിയ സംഘടനകളുടെ സജീവമായ പങ്കാളിത്തവും പിന്തുണയും പള്‍സ് പോളിയോ പരിപാടിക്കുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.നാരായണ നായ്ക്, ജില്ലാ ആര്. സി. എച്ച് ഓഫീസര്‍ ഡോ.പി.എം.ജ്യോതി, ഐഎപി പ്രതിനിധി ഡോ.ഡി.കെ.അജിത് സുഭാഷ്, റോട്ടറി ക്ലബ് ഓഫ് കാനന്നൂര്‍ പ്രസിഡണ്ട് മനോഹര്‍. എച്ച്. കമ്മത്ത്, ജില്ലാ എഡ്യുക്കേഷന്‍ & മീഡിയ ഓഫീസര്‍ കെ.എന്‍.അജയ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: