മള്ളിയൂര്‍: സമഭാവന വളര്‍ത്താന്‍ ഈശ്വരഭക്തി അനിവാര്യമെന്ന് മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരി. മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയുടെ 96-ാം ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ നടന്നു വരുന്ന ഭാഗവതാമൃത സത്ര വേദ്ിയില് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആപത്തുക്കാലത്ത് മാത്രമല്ല സമ്പത്തുകാലത്തും ഈശ്വരഭക്തിയിലൂന്നിയ പ്രവര്‍ത്തനം അനിവാര്യമാണെന്നാണ് ഭാഗവതം പഠിപ്പിക്കുന്നത്. ഈശ്വര ചൈതന്യമാണ് സകല ചരാചരങ്ങളുടെയും അസ്ഥിത്വ ഹേതു. അതിനാല്‍ മനുഷ്യരോട് മാത്രമല്ല പ്രകൃയിലെ ദൃശ്യവും അനുഭവവേദ്യവുമായ സകലതിനോടും സമചിത്തതയോടും സമഭാവനയോടും ഇടപെടണമെന്നാണ് എന്റെ പിതാവ് ഭാഗവത ഹംസം മാലോകരോട് സദാ പറഞ്ഞുകൊണ്ടിരുന്നത്.
ലളിതസുന്ദരമായ കഥനങ്ങളിലൂടെ ഉത്കൃഷ്ടമായ ഈ ആശയങ്ങളെ മനുഷ്യമനസ്സുകളില്‍ ഉറപ്പിക്കുകയാണ് ഭാഗവതം ചെയ്തു വരുന്നതെന്നും പരമേശ്വരന് നമ്പൂതിരി പറഞ്ഞു. അജാമിള ചരിത്രം, ദക്ഷചരിതം, നരസിംഹാവതാരം, പ്രഹ്ളാദ സ്തുതി, വര്ണ്ണആഅശ്രമ ധര്‍മ്മം എന്നിവയെ അധികരിച്ച്
അജിതന് നമ്പൂതിരി, ഹൂസ്റ്റന്‍ രാമസ്വാമി, പെരുമ്പിള്ളി കേശവന് നമ്പൂതിരി, രംഗസ്വാമി ദീക്ഷിതര്‍, ശ്രീധര്‍ ശര്‍മ്മ എന്നിവര്‍ പ്രഭാഷണം നടത്തി. മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരിയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ശിവന് നമ്പൂതിരിയുമാണ് സത്രേേവദിയില് ഭാഗവത പാരായണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: