തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് അവരുടെ അധീനതയിലുള്ള ഫഌറ്റ് എബിവിപി ഉപരോധിച്ചു.
ഇന്നലെ ഉച്ചയ്ക്കാണ് എബിവിപി പ്രവര്‍ത്തകര്‍ പുന്നം റോഡിലെ വിവാദ ഫഌറ്റിനുള്ളില്‍ കടന്നത്. ഏഴാം നിലയില്‍ കൊടികുത്തിയശേഷമാണ് പ്രവര്‍ത്തകര്‍ ഉപരോധസമരം നടത്തിയത്. ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കുക, എല്‍എല്‍ബി പരീക്ഷ മാറ്റിവക്കുക, അനധികൃത ഫഌറ്റ് നിര്‍മ്മാണത്തിന്റെ ദുരൂഹത നീക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രവര്‍ത്തകര്‍ ഉന്നയിച്ചു.
എബിവിപി ദേശീയസെക്രട്ടറി ഒ.നിധീഷ്, സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ്, ദേശീയ നിര്‍വ്വാഹക സമിതി അംഗം ആര്.അശ്വിന് തുടങ്ങിയവര്‍ നേതൃത്വം നല്കി. ഉപരോധ സമരം നടത്തിയവരെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: