ന്യൂദല്‍ഹി: രാജ്യത്ത് നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് എടിഎം ഇടപാടുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ വീണ്ടും ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ആഴ്ചയില്‍ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 രൂപയാണ്. അത് എടിഎമ്മുകളില്‍ നിന്ന് ഒറ്റ തവണ തന്നെ പിന്‍വലിക്കാനാണ് അനുമതി നല്‍കുക. രണ്ടാഴ്ചക്കുള്ളില്‍ ഇത് നിലവില്‍ വന്നേക്കും.
നിലവില്‍ എടിഎമ്മുകളില്‍ നിന്ന് ഒരു ദിവസം പരമാവധി 10,000 രൂപയും ആഴ്ചയില്‍ 24,000 രൂപയുമാണ് പിന്‍വലിക്കാനാവുക. ഇടപാട് നിയന്ത്രണത്തില്‍ വീണ്ടും ഇളവ് വരുന്നതോടെ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന 24,000 രൂപ ഒറ്റ തവണ തന്നെ എടിഎം വഴി പിന്‍വലിക്കാനാകും.
കള്ളപ്പണം തടയുന്നതിനായി നവംബര്‍ എട്ടിനാണ് സര്‍ക്കാര്‍ 1000, 500 രൂപാ നോട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന മൊത്തം കറന്‍സിയുടെ 86 ശതമാനത്തോളമായിരുന്നു 1000,500 നോട്ടുകള്‍.
നിരോധനത്തിന് ശേഷമുള്ള ബാങ്കിടപടാകുകളിലെ കണക്കുകള്‍ പരിശോധിച്ച് വരികയാണെന്നും ബുദ്ധിമുട്ടുകള്‍ ഉടന്‍ പരിഹാരമാകുമെന്നും ആര്‍ബിഐ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: