ക്രിസ്തുവിനെ വിമര്‍ശിക്കാം. ഗാന്ധിജിയെ വിമര്‍ശിക്കാം. കൃഷ്ണനെയാണ് വിമര്‍ശിക്കുന്നതെങ്കില്‍ മതേതരപട്ടവും കിട്ടും. നമ്മുടെ മതേതരഭാരതത്തില്‍ വിമര്ശിക്കരുതാത്തത് പ്രവാചകനെ മാത്രമല്ലേയുള്ളൂ? എങ്കില്പിന്നെ, എംടിയെ വിമര്‍ശിച്ചാലെന്താ? ടി.ജെ. ജോണ്സാറാണെ സത്യം- എനിക്കു മനസിലാകുന്നില്ല.
”ജനങ്ങളുടെ ബുദ്ധിമുട്ടിനെക്കുറിച്ചാണ് പറഞ്ഞത്; മറ്റൊന്നും എനിക്കറിയില്ല. ”എംടിയുടെ പ്രതികരണം മാതൃഭൂമിയില്‍ കണ്ടതാണ്. അപ്പോഴൊരു സംശയം. സ്വാതന്ത്ര്യം കിട്ടിയിട്ട് ഏഴു പതിറ്റാണ്ടായി. ഇത്രയും പ്രായത്തിനിടയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് ആദ്യമായിട്ടാണോ കാണുന്നത്? എനിക്കു മനസിലാകുന്നില്ല.
മാതാപിതാക്കളിട്ട പേരല്ലേ കമാലുദ്ദീന്? അതില്‍ അഭിമാനമല്ലേ വേണ്ടത്? ഒളിച്ചുകളിയില്ലെങ്കില്, ആ പേരു പറയുമ്പോള്‍ കമലെന്തിനാണു ചൂടാകുന്നത്? മനസിലാകുന്നില്ല സാറെ…സത്യം.
കഴിഞ്ഞ ബിനാലെയില്‍ കമല്‍ ‘മാതോരു ഭാഗ’ന്റെ പുനര്‍വായന നടത്തി പെരുമാള്‍ മുരുകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകണ്ടു. ഏത് ഐഎസ് ഭീകരനും മടിക്കാതെ ചെയ്യുന്ന കാര്യം! പക്ഷേ പ്രവാചക കാര്‍ട്ടൂണ്‍ പുനരാവിഷ്കരിച്ച് ‘ഷാര്‍ലെ എബ്ദോക്ക്’ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കണ്ടില്ല. മതേതരനാണെങ്കില്‍ അതുംകൂടി വേണ്ടേ കമലേ? അല്ല, എനിക്കു മനസിലാകാഞ്ഞിട്ടാണ്.
ഉള്ളതു പറയണമല്ലോ, പാര്‍ലമെന്ററി സമിതിയുടെ വിസ്താരത്തില്‍ മൊയ്ലിയുടെ ചില ചോദ്യങ്ങളും ഊര്‍ജിത് പട്ടേലിന്റെ ചില മറുപടികളും മുന്‍പ്രധാനമന്ത്രി മന്മോഹന് തടഞ്ഞത് എന്തുകൊണ്ടാണെന്നു മാത്രം മനസിലായി. എടിഎമ്മിലേക്കു കാര്‍ഡിട്ടാല്‍ 500 ഉം 1000 ഉം ചാടിച്ചാടി വരണം, അതെടുത്ത് യഥേഷ്ടം പുട്ടടിച്ചും കല്ലെറിഞ്ഞും നടക്കണം- അതാണല്ലോ എന്റെയും എംടിയുടെയും കമലിന്റെയും ആദരണീയനായ ധനമന്ത്രി ഇസാക്ക് സാറിന്റെയുമൊക്കെ സാമ്പത്തിക സ്വാതന്ത്ര്യം! കരുതല്‍ സ്വര്‍ണം വച്ച് അടിച്ച വിലയുള്ള നോട്ടൊക്കെ ആണുങ്ങള് അരമാലയിലൊളിപ്പിച്ചപ്പോള്, നമ്മള് ‘പ്ലെയിങ് കാര്‍ഡു’കളെ സുഖിപ്പിക്കാന്‍ കടലാസുവിലപോലുമില്ലാത്ത കുറേ നോട്ടും ആര്‍ബിഐയെക്കൊണ്ട് ചുട്ടെടുപ്പിച്ചിരിക്കും.
കൊടുത്തതില്‍ കൂടുതല്‍ ബാങ്കുകളില്‍ തിരിച്ചെത്തിയതുതന്നെ (എന്നാണല്ലോ കേള്‍വി) അതിനു തെളിവല്ലേ? യേത്….മനസിലായില്ലേ? സഹികെട്ടായിരിക്കും മോദി എട്ടിന്റെ പണി കൊടുത്തത്. വടികൊടുത്ത് അടി വാങ്ങാന്‍, മന്മോഹന് രാഹുലിനെപ്പോലെ മരമണ്ടനൊന്നുമല്ലല്ലോ….! യേത്…?
പ്രതികരിക്കാൻ ഇവിടെ എഴുതുക: