കൊച്ചി: ഐഎസിലേക്ക് മലയാളികളെ കടത്തിയ കേസില്‍ മുഖ്യപ്രതി കാസര്‍കോട് സ്വദേശി അബ്ദുള്‍ റാഷിദ് ഉടന്‍ പിടിയിലാകുമെന്ന് സൂചന. ഇയാള്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടെന്ന് എന്‍ഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്ന് യുവാക്കള്‍ ഐഎസില്‍ ചേര്‍ന്ന കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) എറണാകുളം എന്‍ഐഎ കോടതിയില്‍ കുറ്റപത്രം നല്കി. മലയാളികളെ ഐഎസില്‍ എത്തിച്ചതിന്റെ മുഖ്യസൂത്രധാരന്‍ കാസര്‍കോട് സ്വദേശി അബ്ദുള്‍റാഷിദ്, ബീഹാര്‍ സ്വദേശിനി യാസ്മിന് എന്നിവരെ പ്രതിചേര്‍ത്തിട്ടുണ്ട്. സംസ്ഥാനത്തു നിന്ന് കാണാതായ മലയാളികളെ ഐഎസില്‍ എത്തിച്ചതിന് മുഖ്യപങ്ക് വഹിച്ചത് റാഷിദാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കാസര്‍കോട്, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഐഎസുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എല്ലാം എന്‍ഐഎയാണ് അന്വേഷിക്കുന്നത്. കേസില്‍ 19 പേരാണ് പ്രതിപ്പട്ടികയില്‍. അഫ്ഗാനിസ്ഥാനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ദല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയ യാസ്മിന്റെ മൊഴിയാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. 2016 ആഗസ്റ്റിലാണ് ഇവര്‍ പിടിയിലാകുന്നത്. ഇവര്‍ റിമാന്റിലായിട്ട് 180 ദിവസം ആകാറായി.
വിവാദ ഇസ്ലാമിക മതപ്രഭാഷകന് സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പിആര്‍ഒ ആര്‍ഷി ഖുറേഷിയെ മലയാളികളുടെ ഐഎസ് ബന്ധത്തില്‍ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവ് യഹിയക്കൊപ്പം (ബെന്‍സ്റ്റണ്‍) ഐഎസില്‍ എത്തിയ പാലാരിവട്ടം സ്വദേശിനി മെറിന്റെ സഹോദരന്റെ പരാതിയെത്തുടര്‍ന്നാണ് ഇയാളെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: