തിരൂര്‍: പ്രതിഷേധങ്ങള്‍ ആളിപ്പടരുന്നതിനിടെ തുഞ്ചന്‍ ഉത്സവത്തിന് തിരൂരില്‍ തുടക്കമായി. പരിപാടി നടക്കുന്ന തുഞ്ചന്‍പറമ്പ് കനത്ത സുരക്ഷയിലാണ്. തുഞ്ചന്‍ സ്മാരക ട്രസ്റ്റും കേന്ദ്രസാഹിത്യ അക്കാദമിയും സംയുക്തമായാണ് തുഞ്ചന്‍ ഉത്സവമെന്ന പേരില്‍ സാഹിത്യ സമ്മേളനം സംഘടിപ്പിക്കുന്നത്.
എഴുത്തച്ഛന്റെ പേരില്‍ നടക്കുന്ന പരിപാടിക്ക് അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലാത്തതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്മാന് എം.ടി.വാസുദേവന്‍ നായര്‍ സ്വകാര്യ സ്വത്തായി മാറ്റിയിരിക്കുകയാണെന്ന ആരോപണവുമായി തിരൂര്‍ പൗരാവലി രംഗത്തെത്തിയിട്ടുണ്ട്. തുഞ്ചന്‍ ഉത്സവനഗരിയിലും പരിസരങ്ങളിലും വ്യാപകമായി ഫ്ളക്സ് ബോഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ് പൗരാവലി.
സുതാര്യമല്ലാത്ത തുഞ്ചന്‍ സ്മാരക ട്രസ്റ്റ് പിരിച്ചുവിടുക, കണക്കുകള്‍ ജനങ്ങളെ ബോധിപ്പിക്കുക, മുമ്പ് തുഞ്ചന്‍പറമ്പില്‍ നടന്ന തീപിടുത്തത്തെ കുറിച്ച് പുനരന്വേഷണം നടത്തുക, ട്രസ്റ്റിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കുക, എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഫ്ളക്സുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു ഉദ്ഘാടനം ചെയ്തു. എം.ടി.വാസുദേവന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. തുഞ്ചന്‍ കലോത്സവം ചലച്ചിത്ര സംവിധായകന് ലാല്‍ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ അമിത് മീണ അദ്ധ്യക്ഷത വഹിച്ചു. പ്രാദേശികമായി കലാസാംസ്കാരിക രംഗത്തുള്ള പ്രശസ്തരായ പലരെയും ഒഴിവാക്കി വളരെ ശുഷ്കമായ സദസ്സിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. സ്ഥലം എംഎല്‍എയെ പോലും പരിപാടിയിലേക്ക് ക്ഷണിച്ചില്ല. ഇത്തവണത്തെ തുഞ്ചന്‍ സ്മാരക പ്രഭാഷണത്തിന്റെ വിഷയമാണ് ശ്രദ്ധേയം. ‘ആവിഷ്ക്കാര സ്വാതന്ത്ര്യം നേരിടുന്ന എട്ട് വെല്ലുവിളികള്‍’ എന്നതാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: