ന്യൂദല്‍ഹി: കടലിലെ വെടിവയ്പുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ കേരളത്തിന് പൂര്‍ണ്ണ അധികാരമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സംഭവം രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നമായി കാണാനാവില്ലെന്നും കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം സമുദ്രാതിര്‍ത്തിയില്‍ 200 നോട്ടിക്കല്‍ മൈല്‍ വരെ ഇന്ത്യയുടെ അധികാര പരിധിയില്‍ വരും. ടെറിട്ടോറിയല്‍ മാരിടൈം സോണ്‍ നിയമപ്രകാരം 24 നോട്ടിക്കല്‍ മൈല്‍ ദൂരപരിധിവരെ സംസ്ഥാന പോലീസിന് കേസെടുക്കാന്‍ അധികാരമുണെന്നും സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കി.
വെടിവയ്പ് നടക്കുമ്പോള്‍ ഇറ്റാലിയന്‍ സൈനികര്‍ ഡ്യൂട്ടിയിലായിരുന്നു എന്നത് പരിഗണിക്കാനാവില്ല. ഇന്ത്യന്‍ ഭരണഘടനയുടെ മുപ്പത്തിരണ്ടാം വകുപ്പ് പ്രകാരം മൗലികാവകാശ ലംഘനം ആരോപിച്ച് ഇറ്റലിക്ക് സുപ്രീംകോടതിയെ സമീപിക്കാന്‍ കഴിയില്ല.
സമാന സ്വഭാവമുള്ള ഒരു ഹര്‍ജി ഹൈക്കോടതി വാദം കേട്ട് വിധി പറയാന്‍ മാറ്റിയതാണെന്നും 47 പേജുള്ള സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: