കുന്നംകുളം : അറവ്ശാല സ്ഥാപിക്കാതെ പാറയില്‍ മാര്‍ക്കറ്റില്‍ മാംസകച്ചവടം നടത്തിയ സംഭവത്തില്‍ കുന്നംകുളം നഗരസഭ സെക്രട്ടറിയോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ ഹൈകോടതി നിര്‍ദ്ദേശം.
ഫെബ്രവരി 6 ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് കോടതിയുടെ ഉത്തരവ്. കഴിഞ്ഞ കൃസ്തുമസ്സ് ന്യൂഇയര്‍ ആഘോഷത്തിനായി നഗരസഭ ആക്ടിന്റെ പിന്‍ബലത്തില്‍ പാറയില്‍ മാര്‍ക്കറ്റില്‍ മാംസ കച്ചവടത്തിന് അനുമതി നല്‍കിയത് ചോദ്യം ചെയ്ത് കൗണ്‍സിലര്‍ സോമന് നല്കിയ പരാതിയിലാണ് കോടതിയുടെ നടപടി.
കൃസ്തുമസ്സ് ദിനത്തില്‍ പ്രവര്‍ത്തിച്ച മാര്ക്ക്റ്റ് എസ് ഐ പൂട്ടിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നഗരസഭ ഭരണ സമതി പരസ്യമായി എസ് ഐ ക്കെതിരെ പ്രതിഷേധമുയര്‍ത്തുകയും ചെയ്തു. പിന്നീട് പുതുവത്സര ദിനത്തില്‍ പൊലീസ് സംരക്ഷണത്തിലാണ് മാര്‍ക്കറ്റ് പ്രവര്‍ത്തി ച്ചത്. ഇത് നിയമ വിരുദ്ധമാണെന്ന് സോമന് പറഞ്ഞുവെങ്കിലും നടപടിയ്ക്കായി കളക്ടര്‍ നല്കിയ ഉത്തരവില്‍ പാറയില്‍ മാര്‍ക്കറ്റില്‍ അറവ് ശാല പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു ഉത്തരവ്.
ഇവിടെ അറവ് ശാലയില്ലെന്നും പകരം വില്പന മാത്രമാണ് നടക്കുന്നതെന്നും നഗരസഭ പറഞ്ഞതോടെയാണ് തര്‍ക്കത്തിന് താല്‍ക്കാലിക ശമനമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: