ഇസ്ലാമാബാദ്: ഇന്ത്യ പിന്മാറിയതിനെ തുടര്‍ന്ന് മാറ്റിവച്ച പത്തൊന്‍പതാമത് സാര്‍ക്ക് ഉച്ചകോടി ഉടന്‍ നടത്തുമെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സാര്തജ് അസീസ് പറഞ്ഞു. ഉറിയിലെ തീവ്രവാദി ആക്രണത്തെ തുടര്‍ന്നാണ് ഇന്ത്യ ഇസ്ലാമാബാദില് കഴിഞ്ഞ നവമ്പറില്‍ നടത്താനിരുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് പിന്മാറിയത്. ഇതിനെത്തുടര്‍ന്ന് സാര്‍ക്കില്‍ അംഗങ്ങളായ ഭൂരിഭാഗം രാജ്യങ്ങളും പിന്മാറി.
ഇന്ത്യയുടെ പിന്മാറ്റമാണ് തിരിച്ചടിയായത്. സാര്‍ക്ക് ഉച്ചകോടി എത്രയും വേഗം ഇസ്ലാമാബാദില് നടത്തുമെന്ന് അസീസ് പറഞ്ഞു.സാര്ക്കിന്െ്റ കീഴില്‍ ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളുടെ സാമ്പത്തിക , സാമൂഹിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ പാക്കിസ്ഥാന് പ്രതിജ്ഞാബദ്ധമാണെന്നും ഒട്ടെറെ തടസങ്ങളും വെല്ലുവിളികളും നേരിടേണ്ടിവന്നതിനാല്‍ സാര്‍ക്കിന് അതിന്റെ് ലക്ഷ്യം പൂര്‍ണായി കൈവരിക്കാനായിട്ടില്ലെന്നും അസീസ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: