ഇരിങ്ങാലക്കുട : പടിയൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ അംബേദ്കര്‍ കോളനിയിലേക്ക് ശുദ്ധജലമെത്തുന്ന പൈപ്പ് ലൈന്‍ സിപിഎം പ്രവര്‍ത്തകര്‍ അടച്ച് വാല്‍വ് വച്ച് കുടിവെള്ളം നിര്‍ത്തിയതായി പരാതി.
പഞ്ചായത്തിന്റെ കീഴില്‍ ഗുണഭോക്തസമിതി രൂപീകരിച്ചാണ് കുടിവെള്ളവിതരണം നടത്തുന്നത്. നാലു വര്‍ഷമായി അംബേദ്കര്‍ കോളനി നിവാസികള്‍ക്ക് കുടിവെള്ളം ലഭിക്കാതിരുന്നതിനാല്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം നടത്തിയതിനെ തുടര്‍ന്നാണ് കുടിവെള്ളം പുനസ്ഥാപിച്ചുകിട്ടിയത്. പൈപ്പ് ലൈനിന്റെ അപാകതകള്‍ 2016-17 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണം നടത്തിയതിനെതുടര്‍ന്നാണ് തടസമില്ലാതെ പൈപ്പിലൂടെ ശുദ്ധജലമെത്തിയത്. എന്നാല്‍ നാലു ദിവസം മുമ്പ് അണക്കത്തി പറമ്പില്‍ ദിവാകരന്, വിനോദ് എന്നീ സിപിഎം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ പൈപ്പ് മുറിച്ച് ഒരു വാല്‍വ് സ്ഥാപിച്ചു.
ഇതുമൂലം അംബേദ്കര്‍ കോളനിയിലേക്ക് വീണ്ടും കുടിവെള്ളം നിലച്ചു. പഞ്ചായത്തും മെമ്പറും യാതൊരു അനുമതിയും സ്വകാര്യവ്യക്തികള്‍ക്ക് നല്‍കിയിട്ടില്ല എന്നാണ് പറയുന്നത്. പഞ്ചായത്തിന്റെ നവീകരണപ്രവര്ത്തനമേറ്റെടുത്ത കോണ്ട്രാക്ടര്പോലും അറിയാതെയും പഞ്ചായത്തിന്റെ പൊതുമുതല്‍ നശിപ്പിക്കുകയും കുടിവെള്ളപൈപ്പ് ലൈന്‍ തകരാറിലാക്കുകയും ചെയ്ത സാമൂഹ്യവിരുദ്ധര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെപി സമരം ചെയ്ത് നേടിയെടുത്ത കുടിവെള്ളം രാഷ്ട്രീയ വൈരാഗ്യമൂലമാണ് നിയമവിരുദ്ധമായി സിപിഎം അടച്ചതെന്ന് യോഗം വിലയിരുത്തി. കുടിവെള്ളവിതരണം അലങ്കോലമാക്കിയ സാമൂഹ്യദ്രോഹികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അനൂപ് മാമ്പ്ര അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് മെമ്പര്‍മാരായ ബിനോയ് കോലന്ത്ര, സജി ഷൈജുകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: