കോട്ടയം: സിപിഎമ്മിന്റെ ബി ടീമായി പോലീസ് പ്രവര്‍ത്തിച്ചുകൊണ്ട് കോട്ടയത്ത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി കലാപത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി കുറ്റപ്പെടുത്തി.
സിപിഎം സംഘര്‍ഷത്തില്‍ പരിക്കേറ്റ ഇല്ലിക്കല്‍ പ്രദേശത്തെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ അനിരുദ്ധന്, സി.എസ്.സന്ദീപ്, മനോജ്, സനീഷ് തുടങ്ങിയ പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ക്സിസ്റ്റ് ആക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ചികിത്സപോലും നിഷേധിച്ചിരിക്കുകയാണ്. ഭരണസ്വാധീനം ഉപയോഗിച്ച് മര്‍ദ്ദനമേറ്റവരെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്താണ് അറസ്റ്റ് ചെയ്യുന്നത്. സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ബിജെപി പ്രവര്‍ത്തകനെ പിന്നീട് നടന്ന അക്രമത്തില്‍ പ്രതിചേര്‍ത്തു.
ബിജെപി പ്രവര്‍ത്തകന്റെ തലയോട്ടി പോലും തകര്‍ത്ത കേസില്‍ പ്രധാന വകുപ്പ് ചുമത്താന്‍ പോലീസ് മടിക്കുന്നുവെന്നും എന്‍ ഹരി ആരോപിച്ചു.
നേതാക്കളായ ആര്‍എസ്എസ് ജില്ലാ പ്രചാരക് കെ.വി.രാജീവ്, ജില്ലാ ബൗദ്ധിക് പ്രമുഖ് എസ്.ഹരികുമാര്‍, ബിജെപി ജില്ലാ സെക്രട്ടറി സി.എന്‍.സുഭാഷ്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അറയില്‍ ആന്റണി, പി.പി.രണരാജന്‍, തിരുവാര്‍പ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു അമ്പൂരം, പഞ്ചായത്തംഗങ്ങളായ പി.കെ.സേതു, വി.എന്‍.മനോജ് തുടങ്ങിയവര്‍ എന്‍. ഹരിക്ക് ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: