കറുകച്ചാല്‍ : വേനല്‍ചൂടു കടുത്തതോടെ കൃഷിയിടങ്ങളിലും തരിശുസ്ഥലങ്ങളിലും തീപിടുത്തം ഉണ്ടാകുന്നു. കഴിഞ്ഞ മാസം കറുകച്ചാല്‍ കവലയ്ക്കു സമീപം പോലീസ് ക്വാട്ടേഴ്സിന് അടുത്ത് ഉണങ്ങി കരിഞ്ഞ പുല്ല് തീപിടിച്ചു. ഫയര്‍ഫോഴ്സും നാട്ടുകാരുമാണ് തീ അണച്ചത്. അതുകാരണം തൊട്ടടുത്ത ക്വാര്‍ട്ടേഴ്സിനു നാശമുണ്ടായില്ല.
കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്തു തന്നെ തീപിടുത്തമുണ്ടായി. നിരവധി കെട്ടിടങ്ങള്‍ പുതുതായി ഉണ്ടായത് തീ അണക്കാന്‍ നന്നേ പ്രയാസമായിരുന്നു. കഴിഞ്ഞദിവസം പത്തനാട് ചൂരകുന്നില്‍ അഞ്ച് ഏക്കറോളം വരുന്ന റബ്ബര്‍ തോട്ടത്തിന് തീപിടിച്ചു. ചങ്ങനാശ്ശേരി സ്വദേശിയായ ബിജുമോന്റെ ഉടമസ്ഥതയിലുള്ള തോട്ടമാണ് കത്തിയത്.
പാമ്പാടി ഫയര്‍ഫോഴ്സ് എത്തിയെങ്കിലും കുന്നായതിനാല്‍ തീ പിടുത്തമുണ്ടായ ഭാഗത്തേക്ക് വാഹനം കയറ്റാനായില്ല. ബക്കറ്റുകളില്‍ വെള്ളം എത്തിച്ചാണ് തീ അണച്ചത്. കഴിഞ്ഞദിവസം കാഞ്ഞിരപ്പാറ കവലക്കു സമീപവും തീപിടുത്തമുണ്ടായി. അര ഏക്കറോളം സ്ഥലത്തെ ക്യഷി നശിച്ചു. ശ്രീ ഭവനില്‍ വിജയമ്മ, വണ്ടാനത്തുവയലില്‍ ചാക്കോ ഏബ്രഹാം, മാടപ്പട്ടു മനോജ്, തച്ചേടത്ത് ആന്‍ഡ്രൂസ് ചെറിയാന് എന്നിവരുടെ കൃഷിയാണ് കത്തിയത് റബ്ബറും, കുരുമുളകും, മറ്റു കൃഷികളും കത്തി നശിച്ചവയില്‍പ്പെടുന്നു. വരള്‍ച്ച കൂടിയതോടെ തീപിടുത്തങ്ങള്‍ കൂടെക്കൂടെ ഉണ്ടാകുന്നു. അലക്ഷ്യമായി ബീഡിയും മറ്റും ഉപയോഗിച്ചശേഷം വലിച്ചെറിയുന്നതാണ് തീപിടുത്തത്തിനു മുഖ്യകാരണം. ചെറിയൊരു തീപ്പൊരി വീണാല്‍ മതി തീപടരുന്നതിനു അധിക സമയം വേണ്ടി വരില്ല .ശ്രദ്ധിച്ചാല്‍ കുറെയൊക്കെ ഒഴിവാക്കാന്‍ കഴിയുമെന്ന് അഗ്നിരക്ഷാ നിലയം ജീവനക്കാര്‍ മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: