കോഴിക്കോട്: ഭാരതീയ വിചാരകേന്ദ്രം സ്ഥാപകനും ഡയറക്ടറുമായ പി. പരമേശ്വരന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ നവതി ആഘോഷ സ്വാഗതസംഘം രൂപീകരിച്ചു. കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘം രൂപീകരണയോഗത്തില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാസെക്രട്ടറി കാ.ഭാ.സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. സിപിഎം കൊലപാതക പരമ്പരകള്‍ക്ക് തുടക്കമിട്ടപ്പോഴാണ് ശങ്കരന്റെ നാട്ടില്‍ സംവാദമാണ് വേണ്ടതെന്ന് പ്രഖ്യാപിച്ച് പരമേശ്വര്‍ജി ഭാരതീയ വിചാരകേന്ദ്രം ആരംഭിച്ചത്. വിചാരകേന്ദ്രത്തിലൂടെ അക്രമങ്ങള്‍ക്ക് അറുതിവരുത്താനും ആശയംകൊണ്ട് ഒരു സംവാദ സംസ്കാരം കേരളത്തില്‍ ഉണ്ടാക്കിയെടുക്കാനും പരമേശ്വര്‍ജിക്ക് കഴിഞ്ഞു. എന്നാല്‍ ഇന്ന് കേരളത്തിന്റെ സംവാദ സംസ്ക്കാരം കൊലപാതക സംസ്കാരത്തിലേക്ക് മാറിയിരിക്കുന്നു. പരമേശ്വര്‍ജിയുടെ നവതി ആഘോഷത്തിലൂടെ ആ കൊലപാതക സംസ്കാരത്തെ കേരളത്തിന്റെ മണ്ണില്‍ നിന്നും ഇല്ലായ്മ ചെയ്ത് സംവാദ സംസ്കാരം വീണ്ടെടുക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
രാധാമാധവന് അധ്യക്ഷത വഹിച്ചു. സി.എം. രാമചന്ദ്രന്, സി. മഹേഷ്, വി.ജി. മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, അമൃതാനന്ദമയീമഠം മഠാധിപതി ബ്രഹ്മ: വിവേകാമൃതചൈതന്യ, ചിന്മയാമിഷന് മുകുന്ദചൈതന്യ (ആചാര്യന്മാര്), ഡോ. കെ.മാധവന്‍കുട്ടി, പട്ടയില്‍ പ്രഭാകരന്, പി. സി. കൃഷ്ണവര്‍മ്മരാജ, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ടി.പി. ഹരിദാസന്(രക്ഷാധികാരികള്‍), ഇന്ദിരാ കൃഷ്ണകുമാര്‍(അധ്യക്ഷ), യു.ഗോപാല്‍ മല്ലര്‍, പി. ബാലകൃഷ്ണന്, സംവിധായകന് അലിഅക്ബര്‍, എം.ആര്. രാജേഷ്, ഡോ. പ്രിയദര്ശന്ലാല്, പി. ജിജേന്ദ്രന്‍, സി.വി.സി. വാര്യര്‍, ടി.പി. രാജന്, ഇ.പി. സോമനാഥ്, ടി.വി. ഉണ്ണികൃഷ്ണന് (ഉപാധ്യക്ഷന്മാര്), സി. മഹേഷ്(ജനറല്‍ കണ്‍വീനര്‍), വി.വി. സജീവന്, വി.പി. ഷണ്മുഖന്, എം.എന്‍. സുന്ദര്‍രാജ്, രവിരാമന്‍, ഡോ. വി.കെ. ദീപേഷ്, ശ്രീഹരി മനക്കല്, സുബീഷ് ബാലുശ്ശേരി, പി.ടി.കെ. മനോജ്, വിനീഷ് ഓര്‍ക്കാട്ടേരി, സായികുമാര്‍ പുറമേരി(ജോയിന്റ് കണ്‍വീനര്‍മാര്‍), വി.ജി. മോഹന്‍കുമാര്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: