കൊച്ചി: കെഎസ്യു-ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ നടത്തിയ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചില്‍ സഘര്‍ഷം. മഹാരാജാസ് കോളേജിന് മുന്നില്‍ എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. കോളജില്‍ കയറിയ കെഎസ്യു-ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. കോളജിന്റെ ജനല്‍ചില്ലുകള്‍ തല്ലിത്തകര്‍ക്കുകയും യൂണിയന് ഓഫീസ് അടിച്ചുതകര്‍ക്കുകയും ചെയ്തു.
ബുധനാഴ്ച ലോ കോളേജിലേക്ക് കെഎസ്യുക്കാര് നടത്തിയ മാര്‍ച്ചിനുനേരെ എസ്എഫ്ഐക്കാര്‍ കല്ലെറിഞ്ഞതില്‍ പ്രതിഷേധിച്ചാണ് ഹൈബി ഈഡന് എംഎല്‍എയുടെ നേതൃത്വത്തില്‍ ഇന്നലെ കെഎസ്യു-ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
ഗാന്ധി സ്ക്വയറിന് മുന്നില്‍നിന്നാരംഭിച്ച മാര്‍ച്ച് മഹാരാജാസ് കോളജിന് മുന്നിലെത്തിയപ്പോള്‍ കോളജില്‍നിന്ന് എസ്എഫ്ഐക്കാര്‍ മാര്‍ച്ചിനുനേരെ കല്ലും കുപ്പിയും എറിഞ്ഞു. ഇതോടെ മാര്‍ച്ചില്‍ ഉണ്ടായിരുന്നവര്‍ കോളജിലേക്ക് ഇരച്ചുകയറി അക്രമം നടത്തുകയായിരുന്നു. കോളജ് മുറ്റത്ത് കിടന്ന വാഹനം മറിച്ചിടുകയും ചെയ്തു. അക്രമത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.
അവധിദിനമായിട്ടും എസ്എഫ്ഐക്കാര്‍ കോളജില്‍ തമ്പടിച്ച് മനഃപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്നും കെഎസ്യു ആരോപിച്ചു. ഡിവൈഎഫ്ഐ സമ്മേളനത്തിന്റെ ബോര്‍ഡുകള്‍ നശിപ്പിച്ചതായി ഡിവൈഎഫ്ഐയും ആരോപിച്ചു. പോലീസിന്റെ അലംഭാവമാണ് സംഘര്‍ഷത്തിന് കാരണമെന്ന് ആരോപണമുയര്‍ന്നു. പ്രദേശത്ത് സംഘര്‍ഷസാധ്യത നിലനില്ക്കുന്നുണ്ടെന്നറിഞ്ഞിട്ടും വിരലിലെണ്ണാവുന്ന പോലീസ് മാത്രമാണുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: